സൗദിയിൽ പനി ബാധിച്ച് വീണ്ടും മലയാളി മരിച്ചു; തുടരെയുള്ള മലയാളികളുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തുന്നു
കൊറോണ ബാധിച്ച് ഗൾഫ് രാഷ്ട്രങ്ങളിൽ മലയാളികളുടെ മരണം ഉയരുകയരുന്നത് ഏവരെയും ദുഖത്തിലാഴ്ത്തുകയാണ്. സൗദിയിൽ മാത്രം രണ്ട് മലയാളികളുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കിന്നത്. ഇപ്പോഴിതാ കൊവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്വാന്‍ (37) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത് എന്നാണ് റിപ്പോർട്ട്. റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു ഇദ്ദേഹം. 10 ദിവസം മുമ്ബ് പനി ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ അഞ്ച് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
അതോടൊപ്പം തന്നെ സഫ്വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാൽ മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ച വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. സന്ദര്‍ശക വിസയില്‍ മാര്‍ച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഇദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. ഇതേതുടർന്ന് ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. പരേതരായ കെ.എന്‍.പി മുഹമ്മദ്, ഫാത്തിമ ദമ്ബതികളുടെ മകനാണ് ഇദ്ദേഹം. അസീസ്, ശംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന്‍ (ദുബൈ), ലുഖ്മാന്‍ (ഖുന്‍ഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ എന്നിവരാണ് സഹോദരങ്ങൾ.
അതോടൊപ്പം തന്നെ ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 29 പേര്‍ മരിക്കുകയുണ്ടായി. രോഗമുക്തരുടെ എണ്ണം 420 ആയി ഉയർന്നു. അതോടൊപ്പം 140 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നു.
അതേസമയം ഇന്നലെ കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിക്കുകയുണ്ടായി. പാനൂർ സ്വദേശി ഷബ്നാസ് ആണ് മരിച്ചത് എന്നാണ് റിപ്പോർട്ട്. അതോടൊപ്പം തന്നെ 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളിൽ എത്തിച്ചത്.
എന്നാൽ ജനുവരിയിലായിരുന്നു ഷബ്നാസിന്‍റെ വിവാഹം നടന്നത് തന്നെ. ഒപ്പം കല്യാണത്തിനായി ലീവെടുത്ത് നാട്ടിലെത്തിയ ഇദ്ദേഹം മാര്‍ച്ച് പത്തിനാണ് സൗദിക്ക് തിരിച്ച് പോയത്. പിന്നീടാണ് അസുഖ ബാധിതനായത് എന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. എന്നാൽ തന്നെയും മരണവാർത്ത കുടുംബത്തെ ഏറെ തളർത്തുകയുണ്ടായി. ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്.
https://www.facebook.com/Malayalivartha