പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിൽ ; ഗൾഫിൽ പദ്ധതികളെല്ലാം സ്തംഭിച്ചു, പ്രവാസികളുടെ മുന്നിലുള്ളത് തൊഴിൽ നഷ്ടം
കൊറോണ നമ്മുടെ ലോകത്ത് ഉണ്ടാക്കിയ നാശവും ഭീതിയും നഷ്ടങ്ങളും ഒരുഭാഗത്ത് നിലനിൽക്കെത്തന്നെ സാമ്പത്തിക മേഖലയിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെറിച്ചുള്ള ആശങ്കയാണ് ഗൾഫ് നാടുകളിലെങ്ങും ഉണ്ടാകുന്നത്. ഇപ്പോൾ ലോകം നേരിടുന്ന ഈ ഭീതി ടൂറിസം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, വിദേശ നിക്ഷേപം, നിർമാണം തുടങ്ങി എല്ലാ മേഖലകളെയും ഇത് ബാധിക്കുന്നതായിരിക്കും. എന്നാൽ പ്രതിസന്ധി മറികടക്കാൻ ആറുമാസമെങ്കിലുമെടുക്കുമെന്നാണ് സൂചന. ഒപ്പം ആയിരങ്ങൾക്ക് തൊഴിൽ നഷ്ടവും ഇതിനിടയിൽ ഉണ്ടാകും. ഇതിന്റെ പ്രത്യാഘാതമാകട്ടെ ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയുന്ന പ്രവാസികളെ ആശ്രയിക്കുന്ന കേരളത്തിലായിരിക്കും കൂടുതൽ.
അതോടൊപ്പം തന്നെ ഗൾഫ് നാടുകളിലെ പ്രധാന വരുമാനം എണ്ണ തന്നെയാണ്. എന്നാൽ ഇപ്പോൾ എണ്ണയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ബാരലിന് ശരാശരി 35 ഡോളറിലാണ് അതായത് ഏകദേശം 2674 രൂപയാണ് അസംസ്‌കൃത എണ്ണയുടെ വിൽപ്പന എന്നത്. ഉത്പാദനം മുറയ്ക്ക് നടക്കുകയും വില താഴ്ന്നനിലവാരത്തിൽത്തന്നെ നിൽക്കുകയും ഉപഭോഗം കുറയുകയും തുടരുമ്പോൾ രാജ്യങ്ങളുടെ വരുമാനത്തിൽ വലിയ ഇടിവായിരിക്കും ഏൽക്കുക. യു.എ.ഇ. എണ്ണയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക വ്യവസ്ഥയിൽനിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാവുമോ എന്നതിൽ സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുകയും ചെയ്യുന്നുണ്ട്.
അതോടൊപ്പം തന്നെ യു.എ.ഇ.യുടെയും സൗദിയുടെയും വലിയ വരുമാന സ്രോതസ്സുകളിൽ മറ്റൊന്ന് ടൂറിസമാണ്. വിശുദ്ധ ഹജ്ജ്, ഉംറ തീർഥാടനത്തിനായി ശരാശരി രണ്ടുകോടി ആളുകളാണ് വർഷം സൗദിയിലെത്തുന്നത് തന്നെ. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഉംറ തീർഥാടനത്തിന് വിലക്ക് കൽപ്പിച്ചിട്ട് മാസം ഒന്നാവുന്നു. ശരാശരി 17 ദശലക്ഷം പേരാണ് യു.എ.ഇ. യിലെത്തുന്ന സഞ്ചാരികളുടെ കണക്ക്. ദുബായിൽ ഒക്ടോബറിൽ ആരംഭിക്കാനിരുന്ന ലോകപ്രദർശന മേളയായ എക്സ്‌പോ-2020-ന് രണ്ടരക്കോടി സന്ദർശകരെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ യു.എ.ഇ. യിലെ ഹോട്ടലുകളിൽ താമസിക്കുന്നവരുടെ ശരാശരി നിരക്ക് ഏഴ് ശതമാനമാണ്. മുൻവർഷങ്ങളിൽ ഈ സമയം ഇത് 70 മുതൽ 78 വരെയായിരുന്നു. ഒപ്പം യു.എ.ഇ.യും ബഹ്‌റൈനും ഇന്ത്യയിലെ സമ്പന്നവർഗത്തിന്റെ ഇഷ്ടപ്പെട്ട വിവാഹവേദിയാണ്. ഇതേതുടർന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്ത് ഈ സീസണിൽ വിവാഹങ്ങൾക്കായി എത്തുന്നത് ആയിരങ്ങളാണ്. അതെല്ലാം തന്നെ നിലച്ചു. തുടർന്ന് സാമ്പത്തിക നില തന്നെ താളം തെറ്റുകയുണ്ടായി.
കേരളത്തിലുള്ള ഒട്ടുമിക്കവരും ജോലിക്കായി ആശ്രയിക്കുന്ന യു.എ.ഇ.യിൽ വിവിധ എമിറേറ്റുകളിലായി 44 ഫ്രീസോണുകളായി മൂന്നര ലക്ഷത്തിലേറെ കമ്പനികളുണ്ട്. തുടർന്ന് ദുബായിൽ മാത്രം 45,000-ത്തിൽ ഏറെ കമ്പനികളുണ്ട്. എന്നാൽ ഇവർക്ക് ആറുമാസത്തെ വാടക ഇളവ് ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ വിമാനക്കമ്പനികൾക്കെല്ലാമായി ഈ വർഷം 23.8 ദശലക്ഷം യാത്രക്കാരുടെ കുറവുണ്ടാകുമെന്നാണ് അയാട്ടയുടെ കണക്ക്. ഇത്തരത്തിൽ അനവധിയാണ് പ്രതിസന്ധികൾ. എന്നാൽ തന്നെയും ഇവയെല്ലാം തരണം ചെയ്യുമെന്ന് തന്നെ വിശ്വസിക്കാം..
https://www.facebook.com/Malayalivartha