ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ ബാധിതർ ദിനംപ്രതി നൂറിൽ നിന്ന് ഇരുനൂറിലേക്ക്; സൗദിയിലും യുഎഇലും രോഗികൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്, കണക്കുകൾ ഇങ്ങനെ
കോറോണയെ പോരാടി ജയിക്കാൻ ഗൾഫ് രാഷ്ട്രങ്ങൾ കർശന മുൻകരുത്തലുകൾ സ്വീകരിക്കുമ്പോഴും സൗദി അറേബ്യയിലും യുഎഇയിലും കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. യുഎഇയില്‍ 294 പേരില്‍ കൂടി വൈറസ് സ്ഥിരീകരിക്കുകയുണ്ടായി. സൗദിയില്‍ കൊവിഡ് മരണം 34 ആയി ഉയർന്നിരിക്കുകയാണ്. എന്നാൽ ഈ വെല്ലുവിളികൾ എല്ലാം തന്നെ ഒറ്റക്കെട്ടായി നേരിടുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. 294 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി ഉയർന്നിരിക്കുകയാണ്. ഒപ്പം സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 34 ആയി.
സൗദിയിലെ റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സൗദിയില്‍ രോഗം സ്ഥിരീകരിച്ചവരിൽ 53 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒപ്പം ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലായിടത്തുമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6500 കവിഞ്ഞു. അതോടൊപ്പം തന്നെ കുവൈത്തിൽ പുതിയതായി രോഗം സ്ഥിരീകരിച്ച അമ്പത്തെട്ട് ഇന്ത്യക്കാർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 556 പേരില്‍ 225പേര്‍ അതായത് ഏകദേശം പകുതിയിൽകൂടുതൽ ഇന്ത്യക്കാരാണ്.
എന്നാൽ ഗൾഫ് രാഷ്ട്രങ്ങളെ മാത്രം ഉപജീവനമാക്കിയിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് രാജ്യത്ത് കഴിയുന്ന പത്ത് ലക്ഷത്തിലധികമുള്ള ഇന്ത്യക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. യുഎഇയിലെ താമസ വിസാ കാലാവധി കഴിഞ്ഞവർക്ക് ഈ വർഷാവസാനം വരെ പിഴ ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. കൊവിഡ് യാത്രാവിലക്ക് കാരണം വിസാകാലാവധി കഴിഞ്ഞ് നാട്ടില്‍ കുടുങ്ങിയവര്‍ക്ക് തീരുമാനം ആശ്വാസം പകരുന്ന ഒന്നുതന്നെയാണ്. കഴിവതും രോഗവ്യാപനം തടയുന്നതിനായി നിലവിലെ വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ഗൾഫ് രാഷ്ട്രങ്ങളുടെ കണക്ക് പ്രകാരം കുവൈത്തിൽ 60 ഇന്ത്യക്കാരടക്കം 77 പേർക്കുകൂടി ഞായറാഴ്ച പുതിയതായി വൈറസ് ബാധ കണ്ടെത്തി. ആയതിനാൽ തന്നെ കൊറോണ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ രോഗലക്ഷണങ്ങൾ സംശയിക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ കൂട്ടത്തോടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. യു.എ.ഇ-1794, ഒമാൻ- 277, ബഹ്‌റൈൻ- 688, കുവൈത്ത് -479, ഖത്തർ -1325, എന്നിങ്ങനെയാണ് ഞായറാഴ്ച വൈകീട്ട് വരെ വിവിധ ഗൾഫ് രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha