പ്രതിരോധിക്കാൻ കനത്ത നടപടിയുമായി കുവൈറ്റ്; രോഗം സ്ഥിരീകരിച്ച് 109പേരിൽ 79 പേർ ഇന്ത്യൻ പ്രവാസികൾ, പ്രവാസി മലയാളികളിൽആശങ്ക വർധിക്കുന്നു
കുവൈത്തിൽ പുതുതായി 109 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി . ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 665 ആയി ഉയർന്നിരിക്കുകയാണ്. പുതുതായി രോഗം ബാധിച്ചവരിൽ 79 പേർ ഇന്ത്യൻ പ്രവാസികളാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് 79 ഇന്ത്യക്കാർക്കും വൈറസ് പകർന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 6 ഈജിപ്ത് പൗരന്മാർ, 6 ബംഗ്ലാദേശികൾ, മൂന്നു പാകിസ്ഥാൻ പൗരന്മാർ, ഒരു ഫിലിപ്പൈൻ പൗരൻ എന്നിവർക്കും സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം തന്നെ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ എട്ടു കുവൈത്ത് പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം തിങ്കളാഴ്ച 4 പേർ കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 103 ആയി. നിലവിൽ 561 പേരാണ് ചികിത്സയിൽ ഉള്ളത് തന്നെ . ഇതിൽ 304 പേർ ഇന്ത്യക്കാരാണ്. തിവ്ര പരിചരണ വിഭാഗത്തിലുള്ള 20 പേരിൽ 7 പേരുടെ നിലഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയവക്താവ് അബ്ദുല്ല അൽ സനദ് വെളിപ്പെടുത്തുകയുണ്ടായി.
എന്നാൽ സമൂഹ വ്യാപനം കണ്ടെത്തിയ ഒമാനിൽ 33 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ മസ്കത്ത് മേഖലയിൽ ചികിത്സയിലിരുന്ന രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു. 61 പേർ ഇതിനകം സുഖം പ്രാപിക്കുകയും ചെയ്യുകയുണ്ടായി.
അതേസമയം ഒമാനിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗബാധയാണ് തിങ്കളാഴ്ചയിലേത്. 33 കേസുകളിൽ 31ഉം തലസ്ഥാനമായ മസ്കത്ത് ഗവർണറേറ്റിലാണ് എന്നതാണ് മറ്റൊരു ആശങ്കയുണർത്തുന്ന കാര്യം എന്നത്. ദാഖിലിയ, ദാഹിറ മേഖലകളിൽ ഒരോരുത്തർക്കും പുതുതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്തെ 75 ശതമാനം കോവിഡ് രോഗികളും മസ്കത്ത് മേഖലയിലാണ് ഉള്ളത്.
https://www.facebook.com/Malayalivartha