പ്രവാസലോകത്തെക്കുറിച്ച് ഉത്കണ്ഠ; ലോകരാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്ത
ലോകരാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മലയാളികള്‍ ലോകമെങ്ങും വ്യാപിച്ചികിടക്കുന്നവരായതിനാല്‍ പ്രവാസലോകത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. 22 രാജ്യങ്ങളില്‍നിന്നായി 30 പ്രവാസികള്‍ കൂടിക്കാഴ്ചയില്‍ പെങ്കടുത്തു. ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിെന്റ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ഉണ്ടായിരുന്നു. യാത്രാവിലക്ക്, നിയന്ത്രണങ്ങള്‍ തുടങ്ങിയവ പ്രവാസ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. പ്രവാസി സമൂഹമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളെ സഹായിക്കാന്‍ ഉത്തരവാദിത്തമുണ്ട്. കേന്ദ്രസര്‍ക്കാരിെന്റ ശ്രദ്ധയില്‍ പ്പെടുത്തേണ്ടവ, എംബസിയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകളില്‍ ഇപ്പോള്‍ പഠനം നടക്കുന്നില്ല, എങ്കിലും ഇക്കാലയളവില്‍ ഫീസ് നല്‍കണം. നേരത്തേ പ്രവാസികള്‍ സാമ്ബത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോള്‍ പ്രയാസമനുഭവിക്കുകയാണ്. ഇതു മാനിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളിലെ മാനേജ്മെന്റുകള്‍ ഫീസടക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നും ഫീസടക്കല്‍ നീട്ടിവെക്കണമെന്നും മുഖ്യമന്ത്രി സ്കൂള്‍ മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചു.
കോവിഡ് 19 രോഗബാധയോ സംശയമോ ആവശ്യമുള്ള ക്വാറൈന്റന് സംവിധാനം ഉറപ്പാക്കല്‍ പ്രയാസമാണ്. ഇത്തരം ഒരു ഘട്ടത്തില്‍ ഓരോ രാജ്യത്തും അവിടത്തെ സംഘടനകള്‍ ചേര്‍ന്ന് ഈ വിധം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക കെട്ടിടം ഒരുക്കി നല്‍കാന്‍ ആകുമോ എന്ന കാര്യം പരിശോധിക്കാമെന്ന് പ്രവാസികള്‍ ഉറപ്പുനല്‍കി. രോഗബാധയുണ്ടോ എന്ന് സംശയിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷ അടക്കം മുന്‍ നിര്‍ത്തി പ്രത്യേകം സംവിധാനം ഒരുക്കാന്‍ പ്രവാസി സംഘടനകള്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി വിദേശമന്ത്രി ജയ്ശങ്കറിനെ കത്തുമുഖേന ബന്ധപ്പെട്ടു. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിച്ചു നല്‍കണം. അതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിെന്റ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രോട്ടോക്കോള്‍ രൂപീകരിക്കേണ്ടതിെന്റ ആവശ്യകതയും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം ആവശ്യമായ നിഗമനത്തിലെത്തും.
കുവൈത്തില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിെന്റ ആനുകൂല്യം ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്ട്ടിക്കറ്റിെന്റ ഫീസ് ഒഴിവാക്കണമെന്ന ആവശ്യവും മന്ത്രിയെ അറിയിച്ചു. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എംബസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുക. ഇത് റദ്ദാക്കിയാല്‍ 40000ഇന്ത്യക്കാര്‍ക്ക് ഇതിെന്റ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha