അപകടത്തിപ്പെട്ട് തളർന്ന് പ്രവാസി മലയാളി; നാല് കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി ഉത്തരവ്, അറബ് രാഷ്ട്രത്തിന്റെ കൈവിടാത്ത കരുണ
ദുബായുടെ കരുതൽ അനുഭവിക്കാത്ത ഒരു പ്രവാസിയും ഇവിടെ ഉണ്ടാകില്ല. അത്തരത്തിൽ തളർന്നുപോയ അവസ്ഥയിൽ നിന്നൊക്കെ പലരെയും കരകയറ്റാൻ ദുബായ് ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു വാർത്തയാണ് പ്രവാസലോകത്ത് നിന്ന് പുറത്തേക്ക് വരുന്നത്. ദുബായിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശ്ശൂർ ചേലക്കര സ്വദേശി ലത്തീഫ് ഉമ്മറിന് (33) 20 ലക്ഷം ദിർഹം അതായത് ഏകദേശം നാലുകോടി രൂപയുടെ നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ട്. ദുബായ് അപ്പീൽ കോടതിയാണ് ഇൻഷുറൻസ് കമ്പനിയോട് പരാതിക്കാരന് ഈ തുക നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത് തന്നെ.
ദുബായിൽവച്ചുണ്ടായ അപകടത്തെ തുടർന്ന് ലത്തീഫിന്റെ ജീവിതം ദുരിതത്തിലായത് തിരിച്ചറിഞ്ഞാണ് കോടതി അനുകൂലവിധി നൽകിയത്. 2019 ജനുവരി 14-നാണ് ദുബായ് ജബലലിയിൽ ലത്തീഫിന്റെ ജീവിതം കഷ്ടത്തിലാക്കിയ വാഹനാപകടമുണ്ടായത് തന്നെ. അപകടത്തിൽപ്പെട്ട ക്വിക്ക് മിക്‌സ് വാഹനത്തിലിരുന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു ലത്തീഫ്. ഡ്രൈവറുടെ അശ്രദ്ധമൂലം ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സുഷുമ്‌നാ നാഡിക്കായിരുന്നു പരിക്ക് പറ്റിയത്. ദുബായിലെ രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ലത്തീഫ് നാട്ടിലെത്തുകയും വെല്ലൂർ ആശുപത്രിയിലും തുടർന്ന് തിരൂർ ആശുപത്രിയിലും ചികിത്സനടത്തിയിരുന്നു.
എന്നാൽ അതിനിടയിൽ അപകടത്തിന് കാരണക്കാരനായ ഡ്രൈവർ കോടതിയിൽ പിഴയടച്ച് കുറ്റവിമുക്തനായിരുന്നു. ഇതറിഞ്ഞ ലത്തീഫ് ദുബായിലെ അഭിഭാഷകനും നോർക്ക ലീഗൽ കൺസൾട്ടന്റുമായ അഡ്വ. ഫെമിൻ പണിക്കശ്ശേരിയുടെ സഹായത്തിൽ ഇൻഷുറൻസ് കമ്പനി, വാഹനമോടിച്ച ഡ്രൈവർ, വാഹനയുടമ എന്നിവരെ എതിർകക്ഷികളാക്കി അബ്ദുല്ല അൽ നഖ്ബി അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടൻസ് വഴി ദുബായ് അപ്പീൽ കോടതിയിൽ കോടതിയിൽ പരാതി നൽകുകയുണ്ടായി. ആദ്യം കീഴ് കോടതിയിൽ പരാതി നൽകിയെങ്കിലും വിധിയിൽ തൃപ്തി പോരാതെയാണ് ലത്തീഫ് അപ്പീൽ കോടതിയിൽ പരാതി നൽകിയത്.
കോടതി വിധിയനുസരിച്ച് ഉത്തരവുവന്ന ദിവസംമുതൽ ഒമ്പത് ശതമാനം പലിശയടക്കമാണ് 20 ലക്ഷം ദിർഹം ഇൻഷുറൻസ് കമ്പനി നൽകേണ്ടത്. എന്നാൽ ഇതേതുടർന്ന് മുൻപ് കോടതി നിർദേശത്തിൽ ദുബായിൽനിന്ന് ഡോക്ടർ കേരളത്തിൽ പോയി ലത്തീഫിന്റെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കിയിരുന്നു. ഡോക്ടറുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ഈ തുക ഹരജിക്കാരന് നൽകാൻ കോടതി വിധിച്ചതെന്ന് അഡ്വ.ഫെമിൻ പണിക്കശ്ശേരി പറയുകയുണ്ടായി. അതോടപ്പം ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിർധനകുടുംബമാണ് ലത്തീഫിന്റേത്. ഇവർക്കാണ് ദുബായ് കനിവിന്റെ ഉറവിടമായി മാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha