സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യ മന്ത്രി; കരുതലോടെ പ്രവാസികൾ
സാമൂഹ്യവ്യാപനം കണ്ടെത്തിയ ഒമാനിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി. ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്ന ഒമാൻ ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഏറെ നിര്ണായകമാകുകയാണ്. നിലവിലെ കണക്കുകളനുസരിച്ച് രണ്ടാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്ന് മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി വ്യക്തമാക്കിയിരിക്കുകയാണ്. തുടർന്ന് കഴിഞ്ഞ ദിവസം 33 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 40 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുകയാണ്.
പുറത്ത് വരുന്ന കണക്കുകൾ പ്രകാരം മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇനിയും വർദ്ധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഏവരെയും ആശങ്കപ്പെടുത്തുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ദിനംപ്രതി നിരവധി കൊറോണരോഗബാധിതരുടെ കണക്കുകളാണ് പുറത്തേക്കാണ് വരുന്നത്. അങ്ങനെ അത്തരത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് പ്രവാസികളിൽ കൂടുതൽപേരിൽ സ്ഥിരീകരിക്കുന്നത് ഏറെ ആശങ്ക വർധിപ്പിക്കുന്നു എങ്കിലും മുൻകരുതലുകൾ ആശ്വാസം പകരുകയാണ്.
അത്തരത്തിൽ രാജ്യത്ത് ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ തന്നെയും ഇന്നത്തെ കണക്കുപ്രകാരം ഒമാനില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 371ല്‍ എത്തിക്കഴിഞ്ഞു. 70 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടു ഒമാൻ സ്വദേശികൾ കോവിഡ് 19 ബാധിച്ച് മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട് രേഖപ്പെടുത്തുകയുണ്ടായി. അതോടൊപ്പം തന്നെ രാജ്യത്തെ കോവിഡ് രോഗത്തിന്റെ പ്രഭവകേന്ദ്രം 'മത്രാ' പ്രാവശ്യയാണെന്ന് കണ്ടെത്തിയതിനാല്‍ ഒമാൻ സുപ്രിം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സായുധ സേനയും റോയൽ ഒമാൻപോലീസും കർശന യാത്രാ വിലക്കാണ് ഇവിടെ ഏർപെടുത്തിയിരിക്കുന്നത്.
അതേസമയം കൂടുതൽ ജാഗ്രതയോടെ തന്നെയാണ് ഗൾഫ് രാഷ്ട്രങ്ങൾ മുന്നോട്ട് തന്നെയാണ് പോകുന്നത്. കൂടുത പ്രവാസികളിലും രോഗം സ്ഥിരീകരിക്കുന്നതിനാൽ കുവൈറ്റിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പൂർണമായും അടക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം ദുബായിലും സമാനമായ അവസ്ഥ തന്നെയാണ് നിലനിൽക്കുന്നത്. ദുബായിലെ ദെയ്‌റ നയിഫ് എന്നീ പ്രദേശങ്ങൾ ഇപ്പോൾ കർശന നിയന്ത്രണത്തിലാണ് കഴിഞ്ഞുപോരുന്നത്. നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലും പ്രവാസികൾ നാട്ടിലേക്ക് എത്താനുള്ള ആധി തന്നെയാണ്.
https://www.facebook.com/Malayalivartha