12 മണിക്കൂറിനുള്ളില്‍ 147 പേരില്‍ കൊറോണ;കാരണം തേടി അധികൃതർ, സൗദി ഇനി ഊർജിത പ്രവർത്തനത്തിലേക്ക്
ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച രാഷ്ട്രമാണ് സൗദി. ഏകദേശം രണ്ടായിരത്തിൽപരംപേർക്കാണ് കൊറോണ ഇതിഒനോടകം തന്നെ സ്ഥിരീകരിച്ചത്. അതോടൊപ്പം തന്നെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒത്തിരിയേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. സൗദിയില്‍ കൊറോണ കേസുകള്‍ 2752 ആയി ഉയര്‍ന്നതായി സൗദി ആരോഗ്യ മന്ത്രാലം ഇന്ന് രാവിലെ സൗദി സമയം 10 മണിക്ക് അറിയിക്കുകയുണ്ടായി. അതിനിടെ കഴിഞ്ഞ 12 മണിക്കൂറിൽ 147 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചത്.
എന്നാൽ തന്നെയോ ഇതിനകം 551 പേരുടെ രോഗമാണ് ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങിയത്. 2136 പേര്‍ ഇപ്പോഴും ചികിത്സയിലാണ് കഴിയുന്നത്. ഒപ്പം മരണ സംഖ്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തപോലെ 38 ആണ്. റിയാദ്: 56, മക്ക: 21, ജിദ്ദ: 27, മദീന: 24 ഖത്തീഫ്: 8 ദമ്മാം: 4, അല്‍കോബാര്‍: 2, ഖമിസ് മുഷൈത്ത്: 3, റാസ് തനൂറ: 1, അല്‍ബദഅ: 1 എന്നിങ്ങനെയാണ് പുതുതായി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍.
ഇതേതുടർന്ന് സൗദി അറേബ്യയിലെ കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റാൻ, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അൽഖോബാർ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ 24 മണിക്കൂറായി ദീർഘിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മുതൽ നിരോധനാജ്ഞ പ്രാബല്യത്തിലായിരിക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ് കർഫ്യൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ഒപ്പം നിരോധനാജ്ഞ ഉള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ ആ പ്രദേശം വിട്ട് സഞ്ചരിക്കാൻ പാടില്ല. പുറത്തുള്ളവർ അവിടങ്ങളിലേക്ക് കടക്കാനും പാടില്ലതാനും.
അതോടൊപ്പം തന്നെ ഭക്ഷണം, ആതുരശുശ്രൂഷ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അതും രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിലാകണം എന്നതാണ്. ഈ സമയത്ത് വാഹനത്തിൽ സഞ്ചരിക്കാവുന്നതാണ്.എന്നാൽ വാഹനം ഓടിക്കുന്നയാൾ മാത്രമേ വാഹനത്തിൽ പാടുള്ളൂ. ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ് സ്റ്റോറുകൾ, ബാങ്ക്, മെയിൻറനൻസ് സർവിസസ്, പ്ലമ്പിങ് ടെക്നീഷ്യന്മാർ, എയർകണ്ടീഷൻ ടെക്നീഷ്യന്മാർ, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും മാത്രം നിരോധനാജ്ഞ ബാധകമാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം. തുടർന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കും.
https://www.facebook.com/Malayalivartha