ഹോ എന്തൊരാശ്വാസം! ലോക്ക് ഡൗണില്‍ ഇളവ് നൽകി ഈ രാജ്യം
ലോക്ക്ഡൗണ്‍ എല്ലാവരും പെട്ടിരിക്കുകയാണെന്നറിയാം. ജോലി പോലുമില്ലാത്തവരായി മാറിയിരിക്കുകയാണ് പലരും എന്നാൽ ഡെന്‍മാര്‍ക്ക് ഇപ്പോൾ
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരിക്കുകയാണ്. ഇവിടുത്തെ ഡേ കെയര്‍ നഴ്സറികളും കിന്റര്‍ഗാര്‍ഡനുകളും ഈ മാസം 15ന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നും എന്നാല്‍ ജനങ്ങള്‍ അകലം പാലിക്കാനും കൈകള്‍ കഴുകാനും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ പറഞ്ഞു.
മിഡില്‍ ക്ലാസുകളും ഹൈസ്കൂളും മേയ് 10ന് മാത്രമേ പുനഃരാരംഭിക്കുകയുള്ളു. ബാറുകള്‍, റെസ്റ്റോറന്റുകള്‍, നൈറ്റ് ക്ലബുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കും. പത്തില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാനും പാടില്ല. അതിര്‍ത്തികള്‍ അടഞ്ഞു കിടക്കും. പൊതുഗതാഗത നിയന്ത്രണങ്ങളും തുടരും. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് ഓഗസ്റ്റ് വരെ ഒഴിവാക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 4,978 പേര്‍ക്കാണ് ഡെന്‍മാര്‍ക്കില്‍ ഇതേ വരെ വൈറസ് സ്ഥിരീകരിച്ചത്. 203 പേര്‍ രാജ്യത്ത് മരിച്ചു.
കേരളാ മുഖ്യമന്ത്രി പ്രവാസികളോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ആറ്റിങ്ങനെയാണ്
പ്രവാസികളുടെ കാര്യത്തില്‍ എപ്പോഴും നാടിന് പ്രത്യേക കരുതലുണ്ട്. കേരളത്തില്‍ രോഗബാധിതരായവര്‍ മഹാഭൂരിഭാഗവും പ്രവാസികളാണ്. ഈ സാഹചര്യത്തില്‍ ചില കേന്ദ്രങ്ങളില്‍ പ്രവാസികളോട് തെറ്റായ സമീപനം സ്വീകരിക്കുന്നത് മനസിലാക്കിയ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് രോഗബാധിതരായത് അവരുടെ കുറ്റം കൊണ്ടല്ല. അവര്‍ക്കെപ്പോഴും വരാനുള്ള സ്ഥലമാണ് നമ്മുടെ നാട്. ഈ നാടിന്‍റെ പ്രത്യേകതയ്ക്കും സാമ്ബത്തിക ഭദ്രതയ്ക്കും പ്രവാസികള്‍ വഹിച്ചിട്ടുള്ള പങ്ക് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതൊക്കെ പൊതുവെ വ്യക്തമാക്കിയ കാര്യങ്ങളാണ്.
പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗൗരവമായി തന്നെ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിക്കും മറ്റും ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചു കത്തയിച്ചിട്ടുണ്ട്. നോര്‍ക്ക വഴി ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ്ലൈനില്‍ വിളിക്കുന്നതിന് ശങ്കിക്കേണ്ടതില്ല.
ചില വിദേശ രാജ്യങ്ങളില്‍ ബാച്ചിലേഴ്സ് അക്കമോഡേഷനുകളിലും ലേബര്‍ ക്യാമ്ബുകളിലും ഒന്നിച്ചുകഴിയുന്നവരില്‍ ആര്‍ക്കെങ്കിലും അസുഖം വരികയോ അസുഖ സംശയം വരികയോ ചെയ്താല്‍ അവര്‍ക്ക് ക്വാറന്‍റൈനില്‍ പോകാന്‍ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്. ഓരോ പ്രദേശത്തുമുള്ള സംഘടനകള്‍, ലോകകേരള സഭയുടെ അംഗങ്ങള്‍, ഇവരെല്ലാം കൂടിയുള്ള പൊതുവായ ആലോചന ഇക്കാര്യത്തില്‍ നടത്തുന്നത് നല്ലതാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കാനാകണം. രോഗിയായി ആശുപത്രിയിലായവരുടെ കാര്യങ്ങളില്‍ തുടരന്വേഷണത്തിനും കൂട്ടായ്മ വേണം. ഇക്കാര്യത്തില്‍ ആവശ്യമായ കാര്യങ്ങള്‍ നോര്‍ക്കയുമായി പങ്കുവയ്ക്കാവുന്നതാണ്.
നമ്മുടെ സഹോദരങ്ങളില്‍ പുറത്തുപോയി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലബോറട്ടറി ജീവനക്കാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ ജീവനക്കാര്‍, മാലിന്യസംസ്കരണത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയ ജീവനക്കാര്‍ ഓരോ സ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ സുരക്ഷ ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഈ വിഭാഗമെല്ലാം നമ്മുടെ നാടിന്‍റെ അഭിമാനമാണ്. പലയിടത്തും വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നറിയുന്നു. സാനിറ്റൈസര്‍, മാസ്ക്ക്, മറ്റു സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ അവിടത്തെ സംഘടനകള്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha