Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

പാകിസ്താനികളും നാട്ടിലേക്ക്; യുഎഇക്കാര്‍ക്ക് വേണ്ടി എയര്‍ അറേബ്യയും ഇന്ത്യയിലെത്തി; രാജ്യാന്തര യാത്രാ വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യയില്‍ ജൂലൈവരെ; നാളുകളെണ്ണി ഇന്ത്യന്‍ പ്രവാസികള്‍

20 APRIL 2020 11:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ നിന്ന് യുഎഇ പൗരന്മാരെ കൊണ്ടുവരുന്നതിനായി എമിറേറ്റിന്റെ ബജറ്റ് വിമാനകമ്പനിയായ എയര്‍ അറേബ്യ നാലു വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഇതിനായി മുംബൈയിലേയ്ക്കും ഡല്‍ഹിയിലേയ്ക്കും പ്രത്യേക വിമാനം ഇന്ന്(20) പറക്കും.

അതേസമയം, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഈ മാസം 22നായിരിക്കും എയര്‍ അറേബ്യ യാത്ര തിരിക്കുക. യുഎഇ അധികൃതരുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് എയര്‍ അറേബ്യ യുഎഇ പൗരന്മാരെ തിരിച്ചുകൊണ്ടുവരുമെന്നും അറിയിച്ചു. എന്നാല്‍ രാജ്യാന്തര യാത്രാ വിമാന സര്‍വീസുകളുടെ വിലക്ക് ഇന്ത്യയില്‍ ജൂലൈയില്‍ വരെ തുടരാനും സാധ്യതയുണ്ട്.

അതുപോലെതന്നെ യുഎഇയില്‍ വീസാ കാലാവധി കഴിഞ്ഞും ജോലി നഷ്ടപ്പെട്ടും മറ്റും കുടുങ്ങിയ പാക്കിസ്ഥാനികളെ കറാച്ചി, ലഹോര്‍ എന്നിവിടങ്ങളിലേയ്ക്ക് പിഐഎ വിമാനങ്ങളില്‍ കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച ഇത്തരത്തില്‍ 227 പേരെയാണ് ഇസ്ലാമാബാദിലേയ്ക്ക് കൊണ്ടുപോയത്. എന്നാല്‍, ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇസ്ലാമാബാദ്, ലഹോര്‍ എന്നിവിടങ്ങളിലേയ്ക്ക് 1,650 ദിര്‍ഹമാണ് വണ്‍വേ നിരക്ക്. കറാച്ചിയിലേയ്ക്ക് 1,550 ദിര്‍ഹവും. ഈ നിരക്കില്‍ മാറ്റമുണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, യുഎഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോകാനുള്ള നടപടികള്‍ തീരുമാനമായിട്ടില്ല. സന്ദര്‍ശക വീസയിലും മറ്റും വന്ന് കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, ആരോഗ്യപ്രശ്നങ്ങളുള്ളവര്‍, വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ നാട്ടിലേയ്ക്ക് പോകാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്.

കേരളം പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നുണ്ട്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ശ്വാസം വിടാനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണുള്ളത്. വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കില്‍ ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണ്. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നത് വരെ പ്രവാസികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക്ഡൌണ്‍ അവസാനിച്ചാല്‍ നിരവധിപ്പേരാണ് രാജ്യത്തേക്ക് മടങ്ങിയെത്തുക. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രാധാന്യമുള്ളതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

പ്രവാസികളും കുടുബങ്ങളും ആശങ്കയിലാണുള്ളത്. 20 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണുള്ളത്. വിദേശരാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടതോടെ പ്രവാസികള്‍ക്ക് ആശങ്കയേറിയിട്ടുണ്ട്.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവരില്‍ ബഹുഭൂരിപക്ഷവും ചെറിയ വരുമാനക്കാരും പരിമിതമായ സൌകര്യങ്ങളുള്ളവരുമാണ്.ഇത്തരക്കാര്‍ കൂടുതല്‍ പ്രയാസത്തിലായിയെന്നാണ് മനസിലാക്കുന്നത്. എംബസികളും സംഘടനകളുമായി ബന്ധപ്പെട്ട് പരമാവധി സഹായവും പിന്തുണയും നല്‍കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ എത്രയും വേഗം തിരിച്ചെത്തേണ്ടവരുണ്ട്. സന്ദര്‍ശക വിസയില്‍ പോയി അവിടെ കുടുങ്ങിയവര്‍, മക്കളെ കാണാന്‍ പോയവര്‍, അക്കാദമിക, ബിസിനസ് ആവശ്യങ്ങള്‍ക്കായി ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായി പോയവര്‍ ഇവരെയെല്ലാം അടിയന്തരമായി തിരികെയെത്തിക്കണം. അടിയന്തരമായി വരേണ്ടവര്‍ക്കായി പ്രത്യേക വിമാനം വേണമെന്ന് ആവശ്യപ്പെട്ട് അതുകൊണ്ടാണ്.

പ്രവാസികള്‍ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും.ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിശോധന നടത്തും. വിമാനത്താവളത്തിനടുത്ത് തന്നെ ക്വാറന്റൈന്‍ ചെയ്യും. ആവശ്യമുള്ളവരെ ചികിത്സിക്കും. രണ്ട് ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൌകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതിലേറെ പേര്‍ വന്നാല്‍ അവര്‍ക്കും സൌകര്യമൊരുക്കും പ്രത്യേക വിമാനം അയച്ചാല്‍ വിസിറ്റിങ് വിസക്കാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കേണ്ടി വരും.വിമാനത്താവളത്തില്‍ എത്തിയാല്‍ എല്ലാ കാര്യങ്ങളും സംസ്ഥാനത്തിന്റെ ചുമതലയാണ്. നോര്‍ക്കയും സംഘടനകളും സഹായമൊരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (1 hour ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (1 hour ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (2 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (3 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (3 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (3 hours ago)

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം  (3 hours ago)

കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി  (4 hours ago)

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (4 hours ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (4 hours ago)

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി  (4 hours ago)

ഇടിമിന്നൽ അപകടകാരികളാണ്; കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ  (4 hours ago)

Malayali Vartha Recommends