പ്രവാസികളിൽ കൊറോണ പടരുന്നു....വൈറസ് ബാധിതനായ മലയാളി മരിച്ചു; വിദേശരാജ്യങ്ങളിലായി മരിച്ച മലയാളികളുടെ ആകെ എണ്ണം 41; താങ്ങാനാകാതെ പ്രവാസലോകം
കൊറോണ വൈറസ് ബാധിച്ചു ദുബായിൽ ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. കാസർകോട് മഞ്ചേശ്വരം ദര്‍മ്മനഗര്‍ മുന്നിപ്പാടി സ്വദേശി ഹമീദ് ബാവാരിക്കല്ലാണ് കൊറോണ ബാധിച്ച് ദുബായിൽ മരിച്ചത്. ഇതോടെ ലഭ്യമാകുന്ന കണക്കുകൾ പ്രകാരം യുഎഇയിൽ പത്തും ഗൾഫിൽ പതിനാലും മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. സൗദിയില്‍ മാത്രം 10484പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടുതലും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്ന കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി ധീർഖിപ്പീച്ചു. വൈകുനേരം നാല്മണി മുതൽ രാവിലെ എട്ട് മണി വരെയാണ് പുതിയ കർഫ്യൂ സമയം എന്നത്. അതോടൊപ്പം തെന്നെ റംസാൻ മാസം കഴിയുന്നതുവരെ പൊതു അവധി നീട്ടാനും തീരുമാനമായിരിക്കുകയാണ്. കുവൈത്തില്‍ മാത്രം വൈറസ് ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം 1132ആയി ഉയർന്നിരിക്കുകയാണ്.
അതേസമയം വിവിധ വിദേശരാജ്യങ്ങളിലായി മരിച്ച പ്രവാസി മലയാളികളുടെ ആകെ എണ്ണം 41 ആയി. കഴിഞ്ഞ ദിവസം ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവർ യുഎഇയിൽ മാത്രംകൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതോടുകൂടി ഗൾഫ് രാഷ്ട്രങ്ങളിൽ മരണ സംഖ്യ 179 ആയി. ഗള്‍ഫില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോളമായി എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. അതേസമയം കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ മുന്നറിയിപ്പ് നൽകുകയുണ്ടായി.
അതോടൊപ്പം തന്നെ ഓണ്‍ അറൈവല്‍, ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ ഖത്തറിലെത്തിയവര്‍ക്ക് വിസാ കാലാവധി നീട്ടാതെ തന്നെ ഖത്തറില്‍ തുടരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. വിസാ കാലാവധി കഴിഞ്ഞവര്‍ പിഴ ഒടുക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ വിമാന സര്‍വീസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha