സൗദിയിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 1,122 പേർക്ക്; ഭീതിപടർത്തി ലേബർ ക്യാമ്പുകൾ, അതിവേഗ ടെസ്റ്റ് നടത്തി അധികൃതർ
അറബ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപകമാകുന്ന പാശ്ചാസ്ഥലത്തിൽ കൂടുതൽ നിയന്ത്രങ്ങളുമായി അധികൃതർ. അതോടൊപ്പം തന്നെ സൗദിയിൽ പുതുതായി 1,122 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് രോഗം ബാധിച്ച് ഇന്ന് 6 പേർ മരിച്ചതായി റിപ്പോർട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 103 ആയി ഉയരുകയുണ്ടായി. സുഖം പ്രാപിച്ചവരുടെ എണ്ണം 1490 ആയത് നേരിയ ആശ്വാസം നൽകുന്നു.
അതേസമയം രോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ സൗദിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ലേബർ ക്യാമ്പുകളിലും മറ്റും താമസിക്കുന്ന തൊഴിലാളികളെ രോഗം നിർണ്ണയിക്കുന്ന ഫീൽഡ് ടെസ്റ്റ് നടത്തുന്നതിനായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകളുടെ സഹായം തേടിയിരിക്കുകയാണ്.10 ദിവസത്തിനകം തൊഴിലാളികളുടെ താമസ സ്ഥലത്തിന്റെ വിശദാംശങ്ങളും 'ഈജാർ' സിസ്റ്റത്തിൽ രേഖപ്പെടുത്തണമെന്ന് മന്ത്രാലയത്തിലെ ലേബർ ഹൗസിംഗ് റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെടുകയുണ്ടായി.
ഇതേതുടർന്ന് പാർപ്പിട കാര്യ, നഗര ഗ്രാമ മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ സംവിധാനം വഴി മുഴുവൻ ലേബർ ക്യാമ്പുകളിലും താമസ സ്ഥലങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരിട്ട് പരിശോധന നടത്തി രോഗ നിർണ്ണയം നടത്താനാണ് തീരുമാനിക്കുന്നത്. രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളിലേറെയും ലേബർ ക്യാമ്പുകളിൽ നിന്നാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ജനങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന കേന്ദ്രങ്ങളിലാണ് ഇപ്പോൾ പരിശോധന നടന്നുവരുന്നത്.
തുടർന്ന് ആളുകൾ കൂടുതലുള്ള ക്യാമ്പുകളിൽ അധികൃതർ ഇതിനോടകം തന്നെ പരിശോധന നടത്തുകയും നിരവധി തൊഴിലാളികളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. മതിയായ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന രണ്ടര ലക്ഷത്തോളം തൊഴിലാളികളെ അടുത്തുള്ള സ്‌കൂൾ കെട്ടിടങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha