പ്രവാസികളുടെ സുരക്ഷയിൽ കേരളത്തോട് സംശയം ഉന്നയിച്ച് ഹൈക്കോടതി; ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി

കോവിഡിനെ പ്രതിരോധിക്കുന്നതിൽ ലോകത്ത് തന്നെ മാത്യകയായത് നമ്മുടെ കേരളമാണ്. പ്രവാസികളിൽ നിന്ന് രോഗം മറ്റുളളവരിലേക്ക് പകരാതിരിക്കാനുളള എല്ലാവിധ സംവിധാനങ്ങളും കേരള ഗവൺമെൻ്റും മറ്റ് സംഘടനകളും ഒരുക്കി കഴിഞ്ഞു. കേരളം പ്രവാസികളെ ഓർത്ത് ആശാശങ്കാകുലരാണ്. കേരളത്തിന്റെ തന്നെ നട്ടെല്ലാണ് പ്രവാസികൾ. ഇന്ത്യയിൽ കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ പല ഗൾഫ് രാഷ്ട്രങ്ങളിലായി കഴിയുന്നത്. ദിനംപ്രതി കൊറോണ മൂലവും ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാനാകാതെയും നിരവധി പ്രവാസികളാണ് മരിക്കുന്നത്. നിരവധി പ്രവാസികൾ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ജീവിക്കുന്നത്.
കൊവിഡ് ഭീഷണി മുൻ നിര്‍ത്തി പ്രവാസികൾ കൂട്ടത്തോടെ മടങ്ങി എത്തിയാൽ സംരക്ഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി സംശയം ഉന്നയിക്കുകയാണ്. ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. നിരീക്ഷണവും പരിചരണവും പുനരധിവാസവുമൊക്കെ ആവശ്യമാണ്. 5000 ഡോക്ടർമാരും 20000 നേഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു, മറ്റ് രാജ്യങ്ങൾ അവരുടെ പൗരൻമാരെ ഇവിടെ നിന്ന് കൊണ്ടു പോയി എന്ന് കരുതി ഇന്ത്യയും അങ്ങനെ ചെയ്യണമെന്ന് പറയാനാകില്ല, നയപരമായ തീരുമാനമാണത്. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി.
അതോടൊപ്പം തന്നെ വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവർ തിരിച്ചെത്തിയാൽ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി. ലോക് ഡൗണിനു ശേഷം ഹർജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. അതിഥി തൊഴിലാളികളുടെ സൗകര്യങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്നതും ഹൈക്കോടതി മേയ് 5 ലേക്ക് മാറ്റിയിരിക്കുകയാണ്.
"ഒരു പൗരൻെറ മൗലികവകാശമാണ് സ്വന്തം രാജ്യത്തിലേക്ക് വരണമെന്നുളളത്. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാരെ തിരികെ കൊണ്ടുപോവുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഇതുവരെ അനുകൂലമായ ഒരു തീരുമാനം എടുക്കാത്തത് ഭൂരിപക്ഷം പ്രവാസികളെയും വേദനിപ്പിക്കുന്നു. പ്രവാസികൾ ശുഭപ്രതീക്ഷക്കാരാണ്.അങ്ങനെയാണ് ഇത്രയും നാളും ജീവിച്ചിതും, ജീവിച്ചോണ്ടിരിക്കുന്നതും. അന്നം തരുന്ന ഈ രാജ്യം ഞങ്ങളെ ഒരിക്കലും പട്ടിണിക്കിടില്ല. ഇവിടെ സാമ്പത്തികമായും മാനസികമായും പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ വയ്യ.നോക്കു ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത അമേരിക്ക പോലും വിദേശങ്ങളിൽ നിന്നും അവരുടെ പൗരന്മാരെ മടക്കി കൊണ്ട് പോകുന്നു. ഇൻഡ്യയിൽ കേരളത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പ്രവാസികൾ ഉളളത്" അങ്ങനെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് പ്രവാസികളുടെ അവസ്ഥ വിവരിക്കുകയാണ്.
https://www.facebook.com/Malayalivartha