ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്തി പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും കുവൈത്തിലേക്ക് മെഡിക്കല്‍ സഹായം നല്‍കിയതിനും പ്രത്യുപകാരമായി കുവൈത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
ഇന്ത്യയില്‍ കുടുങ്ങിയ കുവൈത്തി പൗരന്‍മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിനും കുവൈത്തിലേക്ക് മെഡിക്കല്‍ സഹായം നല്‍കിയതിനും പ്രത്യുപകാരമായി കുവൈത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിൽ എത്തിക്കാമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു..
പൊതുമാപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത പ്രവാസികളെ സൗജന്യമായി തങ്ങളുടെ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാമെന്നാണ് കുവൈത്ത് സ്ഥാനപതി ജസീം അല്‍ നജീം അറിയിച്ചിരിക്കുന്നത്
കോവിഡിനെ നേരിടുന്നതിനായി 15 അംഗ മെഡിക്കല്‍ സംഘത്തേയും രണ്ട് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യ ഏപ്രില്‍ 11-ന് കുവൈത്തിലേക്കയച്ചിരുന്നു....... ഇന്ത്യന്‍ മെഡിക്കല്‍ സംഘം രണ്ടാഴ്ചയോളം കുവൈറ്റ് മെഡിക്കല്‍ സംഘവുമായി സഹകരിച്ച് പ്രവര്‍ത്തിസിച്ചിരുന്നു... പാരസെറ്റമോള്‍ ഗുളികകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ഇപ്പോൾ ഇന്ത്യക്കാരെ സൗജന്യമായി തിരിച്ചയക്കാമെന്നു കുവൈറ്റ് പറയുന്നത്
നിലവിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്നവർക്ക് കുവൈത്ത് സൗജന്യ യാത്രാടിക്കറ്റും താമസവും ഭക്ഷണവും നൽകി വരുന്നുണ്ട്. പന്ത്രണ്ടായിരം ഇന്ത്യക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനു പുറമേയാണ് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കുവൈത്തിന്റെ സ്വന്തം ചെലവിൽ എത്തിക്കാമെന്ന വാഗ്ദാനം ലഭിക്കുന്നത്.
ഇന്ത്യയുടെ സമ്മതം ലഭിക്കുന്ന പക്ഷം വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന കുവൈത്തികളെ പൂർണ്ണമായും തിരിച്ചെത്തിച്ച ശേഷം ഈ മാസം പകുതി മുതൽ ദൗത്യം ആരംഭിക്കുവാനാണ് കുവൈത്ത് പദ്ധതി തയ്യാറാക്കുന്നത്.
കുവൈത്തിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ഇവരിൽ പകുതിയോളം ഇന്ത്യക്കാരുമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തു നിന്നും പരമാവധി വിദേശികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഏറെ സമ്മർദ്ദം കുറക്കാൻ കഴിയുമെന്നാണ് കുവൈത്ത് കരുതുന്നത്. ഈ സാഹചര്യത്തിലാണ് കുവൈത്ത് ഇന്ത്യക്ക് ഇത്തരമൊരു വാഗ്ദാനം നൽകിയത് എന്നാണു സൂചന.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുവൈത്തിലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയിൽ ആരംഭിച്ചുകഴിഞ്ഞു . ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് എന്നുമുതലായിരിക്കുമെന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ..മടങ്ങാനാഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്
വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നാൽ ഉടനെ തന്നെ എംബസ്സിയുടെ വെബ്സൈറ്റിലും, സോഷ്യല്‍ മീഡിയയിലൂടെയും അറിയിക്കുമെന്നും ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പിൽ അറിയിച്ചു. തിരിച്ചു പോരാൻ ആഗ്രഹിക്കുന്നവർ https://indembkwt.com/eva/ എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്
https://www.facebook.com/Malayalivartha