അവസാനമായി സഹോദരനെ ഒരു നോക്ക് കാണാൻ കഴിയാതെ.. ഒരിക്കലും മറക്കാത്ത മടക്കയാത്ര..നൊമ്പരമായി ഈ ദിനങ്ങൾ

ഒരു മഹാ ദുരന്തത്തിൽ നിന്നും രക്ഷ നേടാൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് നാമെല്ലാം.എന്നാൽ പലർക്കും ഈ കാലഘട്ടം വലിയ സങ്കടങ്ങൾ ആണ് സമ്മാനിച്ചത്. നിരവധിപേരാണ് തങ്ങളുടെ പ്രിയപെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ പോലും സാധിക്കാതെ നിരവധി പേരാണ് നമുക്കു ചുറ്റും ഉള്ളത്
ഒമാനിൽ വർഷങ്ങളോളം പ്രവാസിയായിരുന്ന തൃശൂർ കോട്ടപ്പുറം സ്വദേശി രാധാകൃഷ്ണനും ഭാര്യ കല്യാണിക്കുട്ടിക്കും മറക്കാനാവാത്ത മടക്കയാത്രയാണ് ഇത്. . മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം നാട്ടിലെർക്കു മടങ്ങാൻ കഴിഞ്ഞുവെങ്കിലും ഒരിക്കലും മറക്കാൻ പറ്റാത്ത ചില സങ്കടങ്ങൾ ബാക്കിയാണ് മനസ്സിൽ.. കല്യാണിക്കുട്ടിയുടെ സഹോദരൻ കഴിഞ്ഞദിവസം പെട്ടെന്നു മരിച്ചു. സഹോദരനെ അവസാനമായി കാണാൻ പോലും ഇവർക്ക് സാധിച്ചില്ല.ആ വേദനയാണ് ഇപ്പോൾ ആ മനസ് മുഴുവൻ.
നാട്ടിലേക്കു വരാൻ കഴിഞ്ഞങ്കിലും ക്വാറന്റീനിൽ കഴിയേണ്ടതിനാൽ തുടർന്നുള്ള കർമങ്ങളിൽ പങ്കെടുക്കാനാകുമോയെന്നും അറിയില്ല. മസ്കത്തിലെ റൂവിയിൽ എൻജിനീയറായ മകൻ രാഹുൽ നായർ, ഭാര്യ ദിവ്യ, കൊച്ചുമക്കൾ എന്നിവരോടൊപ്പം കുറച്ചുദിവസം ചെലവഴിക്കാൻ ഫെബ്രുവരി 13നാണ് രാധാകൃഷ്ണനും കല്യാണിക്കുട്ടിയും എത്തിയത്. മാർച്ച് 22ന് മടങ്ങാനായിരുന്നു തീരുമാനമെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായി. പതിവായി കഴിക്കേണ്ട മരുന്നുകൾ പോലും മുടങ്ങിയിരുന്നു.
തങ്ങളുടെ ഈ സാഹചര്യങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കുകയും മടക്കയാത്രയ്ക്കായി റജിസ്റ്റർ ചെയ്യുകയും ചെയ്തു. എംബസി അധികൃതരിൽ നിന്ന് ഏറ്റവും സഹായകമായ സമീപനമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. എംബസി ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. അറിയിച്ചതിലും അരമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി. വയോധികരായ മാതാപിതാക്കളുടെ കാര്യത്തിൽ ഏറെ ആശങ്കയുണ്ടായിരുന്നു. സുരക്ഷിതമായി ഇവരെ നാട്ടിലേക്ക് അയയ്ക്കാനായതിൽ ഇന്ത്യൻ അധികൃതരോടു നന്ദിയുണ്ടെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























