തലയെടുപ്പോടെ ജലാശ്വ; പ്രവാസികളെയും കൊണ്ട് ആ കപ്പൽ തീരമണഞ്ഞു; ആശ്വാസക്കരയിലേക്ക്

മാലദ്വീപിൽ നിന്നുള്ള പ്രവാസികളുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ കൊച്ചി തുറമുഖത്തെത്തി. 440 മലയാളികൾ ഉൾപ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്. മലയാളികൾക്കു പുറമേ 20 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കപ്പലിലുണ്ട്. കോവിഡ് ലോക്ഡൗണിൽപെട്ട പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷൻ സമുദ്രസേതുവിലെ ആദ്യ ദൗത്യമാണിത്. വെള്ളിയാഴ്ചയാണ് കപ്പൽ മാലദ്വീപിൽനിന്നു പുറപ്പെട്ടത്.595 പുരുഷന്മാർ, 103 സ്ത്രീകൾ, പത്ത് വയസിൽ താഴെയുള്ള 14 കുട്ടികൾ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകൾ.
19 ഗർഭിണികളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം പ്രവാസികളെ മടക്കികൊണ്ടുവരുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷന്‍ സമുദ്രസേതുവിെൻറ ഭാഗമായ ആദ്യ കപ്പലാണ് മാല ദ്വീപില്‍ നിന്ന് എത്തുന്നത്.
കോവിഡ് 19 പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് കപ്പലിൽ യാത്ര ചെയ്യുന്ന 633 പേരും. അവരെ സുരക്ഷിതരായി ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് വിപുലമായ തയാറെടുപ്പാണ് നടത്തിയിരിക്കുന്നത്. വിവിധ വകുപ്പുകള്‍ നടപടിക്രമങ്ങൾ ഏകോപിപ്പിക്കും. കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവർക്കും അല്ലാത്തവർക്കുമായി പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.
മൂന്നു ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തനങ്ങള്‍ . കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിച്ചതെങ്കിലും യാത്രക്കിടയില്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളെ തുറമുഖത്തെത്തുമ്പോള്‍ തന്നെ ഐസലേഷന്‍ ഏരിയയിലേക്ക് മാറ്റും. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച പൊലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കുമായിരിക്കും ഇവരെ പരിശോധനയ്ക്കും തുടര്‍ന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്.
കോവിഡ് അല്ലാത്ത മറ്റു രോഗങ്ങള്‍ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. ഇവരെ നിരീക്ഷിക്കാനും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതുറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്സിന്‍റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയാണെങ്കില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ അതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും ..
യാതൊരു തരം രോഗലക്ഷണളുമില്ലാത്തവര്‍ക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂര്‍ത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്തു നിന്നെത്തുന്ന ആളുകളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ കൂടി ഉറപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവര്‍ക്കും പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇമിഗ്രേഷന്‍ നടപടികള്‍ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
വെള്ളിയാഴ്ച മാലദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പൽ കൊച്ചി പോർട് ട്രസ്റ്റിെൻറ സാമുദ്രിക െടർമിനലിലാണ് എത്തിയത്. ഐ.എന്‍.എസ് ജലാശ്വക്ക് പുറമേ ഐ.എന്‍.എസ് മഗര്‍ കപ്പലും പ്രവാസികളെ കൊണ്ടുവരാന്‍ മാലദ്വീപില്‍ എത്തിയിട്ടുണ്ട്.
\https://www.facebook.com/Malayalivartha
























