ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

പ്രവാസികൾ ഏറെ കൊറോണ ബാധിതരായുള്ള കുവൈറ്റില്‍ കോവിഡ് ബാധിച്ച് ചികത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ മേലെചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് ആണ് മരിച്ചത് എന്നാണ് കലഭ്യമാകുന്ന വിവരം. 51 വയസ്സായിരുന്നു ഇദ്ദേഹത്തിന്. കഴിഞ്ഞ 15 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. അനൂപ് പത്താം തിയ്യതി മുതല്‍ അദാന്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സ്വകാര്യ കമ്ബനിയില്‍ ടെക്‌നീഷ്യന്‍ ആയി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. പരേതനായ അണി മല്‍ കരുണാകരന്റെയും പുത്തന്‍പുരയില്‍ ലീലയുടെയും മകനാണ് . ഫ്രെണ്ട്സ് ഓഫ് കണ്ണൂര്‍ അംഗമായിരുന്നു .
എന്നാൽ പ്രവാസികളുടെ തേങ്ങലായി മാറുകയാണ് കുവൈറ്റ്. രോഗം സ്ഥിരീകരിക്കുന്നതിൽ ആദ്യം മുതൽക്കേ തന്നെ പ്രവാസികളിൽ വർദ്ധനവ് ഉണ്ടായിരുന്ന കുവൈറ്റ് ഇപ്പോൾ റേക്കറോട് വേഗത്തിൽ ബാധിതർ ഉയരുന്നതായാണ് റിപ്പോർട്ട്. കുവൈത്തില്‍ ഇന്നലെ മാത്രം മൂന്ന് പേര്‍ കൊറോണ മൂലം മരിച്ചു. 1,073 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുകയുണ്ടായി. 332 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1073 പേര്‍ക്ക് കൂടി കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ ആകെ കൊറോണ ബാധിച്ചവര്‍ 16,764 ആയി ഉയരുകയും ചെയ്തു. ഇതില്‍ 5,389 പേര്‍ ഇന്ത്യക്കാരാണ്. കൊറോണ മരണം 121 മായി.
അതേസമയം ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 342 പേര്‍ കൂടി ഇന്ന് രോഗ വിമുക്തി നേടുകയുണ്ടായി. ഇതോടെ രാജ്യത്ത് 4, 681 പേര്‍ രോഗ വിമുക്തത്തമായതായും, 11, 962 പേര്‍ ചികിത്സയിലും, 179 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ് കഴിയുന്നത്. ഇന്നും കൊറോണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഫര്‍വാനിയ ഗോവെര്‍ണറേറ്റിലാണ് 397 പേര്‍. ഇതിൽ കൂടുതലും ഇന്ത്യക്കാരാണ്.
https://www.facebook.com/Malayalivartha

























