പറന്നുയരാൻ അധികം വൈകില്ല; ലോക്ക് ഡൗൺ മൂലം താൽക്കാലികമായി നിർത്തിവച്ച രാജ്യത്തെ ആഭ്യന്തര വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാൻ സജ്ജമാണെന്ന് വ്യോമയാന മന്ത്രി

കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ മൂലം താൽക്കാലികമായി നിർത്തിവച്ച രാജ്യത്തെ ആഭ്യന്തര വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാൻ സജ്ജമാണെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കുകയുണ്ടായി. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് അദ്ധഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇതേതുടർന്ന് കേന്ദ്ര നിർദ്ദേശം കൂടി ലഭിച്ചാൽ മൂന്ന് ദിവസത്തിനകം സർവ്വീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ നാലാം ഘട്ട ലോക്ക് ഡൗൺ മാർഗ നിർദ്ദേശമനുസരിച്ച് മേയ് 31 വരെ ആഭ്യന്തര വിമാന സർവ്വീസുകൾക്കുള്ള നിയന്ത്രണ തുടരുകായും ചെയ്യും. ഇതിനിടെയാണ് മന്ത്രിയുടെ വിശദീകരണമെത്തുന്നത്. ഈ വിഷയത്തിൽ കേന്ദ്രത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഓരോ സംസ്ഥാനത്തിന്റെയും സമ്മതത്തോടെ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ എന്നും മന്ത്രി തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ രാജ്യത്ത് ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ ചില സ്വകാര്യ കമ്പനികൾ ജൂൺ മാസത്തേക്ക് ബുക്കിംഗ് ആരംഭിച്ചതായുള്ള വാർത്തകളും വന്നതാണ്.
അതേസമയം ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകുമെന്ന് സൂചനകള്‍ നല്‍കി വിവിധ വിമാന കമ്പനികള്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് രാജ്യം പൂര്‍വ്വാവസ്ഥയിലേയ്‌ക്കെത്തുമ്പോള്‍ പ്രവാസാകള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലിയും കുത്തനെ ഉയര്‍ത്താനാണ് വിവിധ വിമാനക്കമ്പനികളുടെ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള മിക്ക ലോകരാഷ്ടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ പറ്റാത്ത പ്രവാസികളെയാണ് ഇത് കൂടുതലായും ബാധിയ്ക്കുക. നിലവിലെ സാഹചര്യത്തില്‍ അനേകം രാജ്യങ്ങളിലായി നിരവധി മലയാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങാനിരുന്നത് തന്നെ. ഇത് വിനയായി തീരുന്നതും സാധാരണക്കാരായ പ്രവാസികൾക്ക് തന്നെയായിരിക്കും.
https://www.facebook.com/Malayalivartha

























