ചുറ്റും ഭയപ്പാട് ; ദുരിതക്കയത്തിൽ നിന്നും നാടണയണം'കനിവ് കാത്ത് ഗർഭിണികൾ

ലോകത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കി കൊറോണ വൈറസ് അതിന്റെ പലായനം തുടരുകയാണ്. രാക്ഷസ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. ഈ അവസരത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് വിദേശ രാജ്യങ്ങളിൽ പെട്ടുപോയവരാണ്.
ഗൾഫിൽ മഹാമാരിയുടെ കാലത്ത് കടുത്ത ദുരിതങ്ങളിലൂടെ കടന്നുപോകുകയാണ് ഗർഭിണികളായ പ്രവാസികൾ. യുഎഇയിൽ മാത്രം അഞ്ഞൂറിലധികം ഗർഭിണികളാണ് നാട്ടിലേക്ക് മടങ്ങാൻ അവസരം കാത്തിരിക്കുന്നത്. ഏഴും എട്ടും മാസങ്ങളിലെത്തിയവരെ അടിയന്തിരമായി നാട്ടിലെത്തിക്കാൻ കൂടുതൽ വിമാനസർവീസുകൾ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദുബായിൽ പ്രവാസിയായ കണ്ണൂർ സ്വദേശി സ്നേഹ ഗർഭകാലത്ത് സങ്കടത്തോടെ, അതിലുപരി ഭയത്തോടെ പ്രവാസലോകത്ത് ജീവിക്കുന്ന ഗർഭിണികളുടെ പ്രതിനിധിയാണ്. ഗൾഫിൽ ഓരോ ദിവസവും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനാൽ ആശുപത്രികളിൽ കോവിഡ് രോഗികളെകൊണ്ടു നിറയുകയാണ്. ഈ സാഹചര്യത്തിൽ കൃത്യമായ പരിശോധനകൾക്കോ ചികിൽസയ്ക്കോ സൌകര്യം ലഭിക്കാത്തത് ഗർഭിണികൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി ദിവസം പരമാവധി നാല്, അഞ്ച് വിമാനങ്ങൾ മാത്രമാണ് കേരളത്തിലേക്ക് നിലവിൽ അനുവദിച്ചിട്ടുള്ളത്. കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തി അർഹതയുള്ള, അത്യാവശ്യമുള്ളവരെ നാട്ടിലേക്കെത്തിക്കണമെന്ന ആവശ്യം ഇനിയെങ്കിലും അധികൃതർ മനസിലാക്കണമെന്നാണ് പ്രവാസികളുടെ അഭ്യർഥന.
കുവൈത്തിൽ ബുധനാഴ്ച 261 ഇന്ത്യക്കാരുൾപ്പെടെ 804 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഓരോ ദിവസവും കുവൈത്തിൽ രോഗം സ്ഥിരീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുവൈത്തിലിന്ന് 804 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,691 ആണ്
https://www.facebook.com/Malayalivartha

























