പ്രവാസികൾ വെറുതെ ഇരുന്നില്ല, കളത്തിലിറങ്ങി; വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾ 2തുടങ്ങിയത് 1043 പുതിയ സംരംഭങ്ങൾ, കാർഷിക-വ്യവസായ മേഖലയിലാണ് കൂടുതൽ സംരംഭങ്ങളും തുടങ്ങിയത്
പ്രവാസലോകം നമുക്ക് നൽകിയത് അധ്വാനശീലരായ ഒരുകൂട്ടം പ്രവാസികളെ എന്നതിൽ സംശയമില്ല എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലം പ്രവാസികൾക്ക് ഏറെ ദുരിതത്തിലായിരുന്നു. ഇപ്പോഴിതാ വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾ 2019-20 സാമ്പത്തികവർഷം തുടങ്ങിയത് 1043 പുതിയ സംരംഭങ്ങൾ എന്ന കണക്കുകളാണ് പുറത്തേക്ക് വരുന്നത്. നോർക്ക റൂട്ട്‌സിന്റെ പുനരധിവാസ പദ്ധതിപ്രകാരം കാർഷിക-വ്യവസായ മേഖലയിലാണ് കൂടുതൽ സംരംഭങ്ങളും തുടങ്ങിയിരിക്കുന്നത്(480എണ്ണം). ഉത്പാദനമേഖലയിൽ 350-ഉം സേവനമേഖലയിൽ 78-ഉം സംരംഭങ്ങളാണ് ആരംഭിചിരിക്കുന്നത്. ഒപ്പം 50 പേർ തൊഴിൽനൽകുന്ന പദ്ധതികൾ തുടങ്ങി.
ഇതോടൊപ്പം തന്നെ 85 പേർ ടാക്‌സി സർവീസ് നടത്തുന്നുമുണ്ട്. 75.07 കോടിയാണ് ഈ സാമ്പത്തികവർഷം അനുവദിച്ചിരുന്നത്. ഏറ്റവും കൂടുതൽപ്പേർ സംരംഭകരായത് തിരുവനന്തപുരം ജില്ലയിലാണ്(194). കൊല്ലത്ത് 165 പേരും മലപ്പുറത്ത് 144 പേരും പദ്ധതിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഇടുക്കിയാണ് സംരംഭകത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് തന്നെ. ഇവിടെ ഒരാൾ മാത്രമാണ് സംരംഭകനായത്. വയനാട്ടിൽ 13 പ്രവാസികളാണ് പദ്ധതിയിൽ അംഗമായി മാറിയത്.
അതേസമയം വിദേശത്ത് രണ്ടുവർഷമെങ്കിലും ജോലിചെയ്തവർക്കാണ് നോർക്കയുടെ പുനരധിവാസപദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുള്ളത്. ഇവർക്ക് കോഴിവളർത്തൽ, മത്സ്യക്കൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യസംസ്കരണം, സംയോജിതകൃഷി, ഫാം ടൂറിസം, ആടുവളർത്തൽ, തേനീച്ചവളർത്തൽ, കച്ചവടം, റിപ്പയർ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ഹോം സ്റ്റേ, ടാക്‌സി സർവീസ്, പൊടിപ്പുമില്ലുകൾ, ബേക്കറി ഉത്പന്നനിർമാണം, ഫർണിച്ചർ നിർമാണം എന്നിവയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനാണ് സഹായം നൽകിവരുന്നത്. 30 ലക്ഷം രൂപവരെ അടങ്കൽത്തുകയുള്ള പദ്ധതികൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha