സൗദിയിൽ സ്ത്രീകള്‍ക്ക് കൂടുതൽ തൊഴില്‍ അവസരം ..ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം

സൗദിയിൽ സ്ത്രീകള്‍ക്ക് ഇനി മുതല്‍ രാത്രിയിലും ജോലി ചെയ്യാം. സ്ത്രീകളുടെ ജോലി സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന തൊഴില്‍ നിയമം മന്ത്രിസഭ അംഗീകരിച്ചു. തൊഴിലിടങ്ങളില്‍ വേണ്ട സുരക്ഷയോടെ സ്ത്രീകള്‍ക്ക് രാത്രിയിലും ഇനി ജോലി ചെയ്യാം.
സൗദിയിൽ സ്ത്രീകളെ രാത്രി കാല ജോലികളിൽ നിയമിക്കുന്നതിന് ഭാഗികമായ നിയന്ത്രണമുണ്ടായിരുന്നു. അപകടം നിറഞ്ഞതും, ഹാനികരവുമായ ജോലികൾ ചെയ്യുന്നതിന് സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് രാത്രിയില്‍ തുറക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം. സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതംഗീകരിച്ചത്. ഇതിനായി തൊഴിൽ നിയമത്തിലെ വകുപ്പുകൾ റദ്ദാക്കി.
വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കും വിധം തൊഴിൽ വകുപ്പുകൾ ഭേദഗതി ചെയ്തു. പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ സ്ത്രീകൾക്ക് രാത്രിയിലും ജോലി ചെയ്യാം. കൂടാതെ ഖനികളിലും ക്വാറികളിലും ജോലി ചെയ്യാനും അനുമതിയുണ്ട്. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങളില്‍ തുല്യനീതി ഉറപ്പാക്കുന്ന നിയമവും പുതിയ ഉത്തരവിലുണ്ട്. ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വൈകല്യത്തിന്റെയോ പേരില്‍ തൊഴിലവസരങ്ങളില്‍ വിവേചനം പാടില്ലെന്ന് നിയമം പറയുന്നു.
അതേ സമയം പതിനെട്ട് വയസ്സ് തികയാത്ത സ്ത്രീക്കും പുരുഷനും ഇത്തരം ജോലികൾ ചെയ്യാൻ അനുവാദമില്ല. അപകടം നിറഞ്ഞതും ഹാനികരമായതുമായ ജോലികൾ ഏതെന്ന് ഇനി തൊഴില്‍ മന്ത്രാലയം തീരുമാനിക്കും. സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് നിയമിക്കുവാൻ പാടില്ലാത്ത തൊഴിലുകളും മന്ത്രാലയമാണ് തീരുമാനിക്കുക.
21 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാനും യാത്ര ചെയ്യാനുംഉള്ള അവകാശം അടുത്തകാലത്താണ് ലഭിച്ചത് , . വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതിയും ലഭിച്ചിരുന്നു...
ഇതുവരെ സൗദിയില്‍ സ്ത്രീകള്‍ക്ക് പുറത്ത് പോവണമെന്നുണ്ടെങ്കില്‍ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ ആണ്‍ബന്ധുവിന്റെയോ അനുമതി വേണമായിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ സൗദിക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് സ്ത്രീകൾക്ക് തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ചത് .
സൗദിയില്‍ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യുന്നതിനും സ്വതന്ത്രമായി ജീവിക്കുന്നതിനുമടക്കം പുരുഷന്റെ അനുമതി വേണമെന്നാണ് നിയമം. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു
https://www.facebook.com/Malayalivartha
























