സൗദിയിൽ സ്വദേശി വത്കരണം; നടപടികൾ തുടങ്ങി കഴിഞ്ഞു

ഗൾഫ് നാടുകളിലുള്ള പ്രവാസികൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വദേശി വത്കരണം ആണ്.പല പ്രവാസികൾക്കും ജോലി നഷ്ടമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട് .പല ഗൾഫ് രാജ്യങ്ങളും സ്വദേശി വത്കരണം പ്രോത്സാഹിപ്പിക്കുന്ന നടപടികളിലേക്ക് കടന്നു കഴിഞ്ഞു എന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ ആശങ്കയാണ് .നമുക്കറിയാം ഇന്ത്യയിലെ വലിയൊരു ശതമാനം വരുമാനത്തിന്റെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സുഹൃത്തുക്കളുടെ അധ്വാന ഫലം ആണ് .അതുകൊണ്ട് തന്നെ പ്രവാസികൾക്ക് ജോലി നഷപ്പെടുന്നത് നമ്മുടെ രാജ്യത്തെ സാമ്പത്തിക അവസ്ഥയെയും കാര്യമായി തന്നെ ബാധിക്കും .ഈ സാഹചര്യത്തിൽ ആണ് സൗദിയിൽ നിന്നും ഇപ്പോൾ പ്രവാസികൾക്ക് ആശങ്കയായി ഒരു വാർത്ത പുറത്തു വരുന്നത് .സൗദിയിൽ ഭക്ഷ്യ മേഖലയിൽ സ്വദേശി വത്കരണത്തിന് ഭരണകൂടം തീരുമാനം എടുക്കുന്നു എന്നതാണ് അത് .അതിനായി ഭക്ഷ്യമേഖലയിലെ സ്വദേശിവത്ക്കരണത്തിന് പദ്ധതി ആവിഷ്കകരിച്ചു. 'ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്കും' അറാസ്കോ കമ്പനിയും ഇത് സംബന്ധിച്ച സഹകരണ കരാറില് ഒപ്പുവെച്ചു. തൊഴിലന്വേഷകര്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതിനും, ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഉടമ്പടി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഭക്ഷ്യ മേഖലയിലെ തൊഴിലുകൾക്ക് സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകുക, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോത്പാദന രംഗത്ത് ആവശ്യമായ ഉപദേശ നിർദേശങ്ങൾ എന്നിവയാണ് കരാറിന്റെ ഭാഗമായി നടപ്പാക്കുക. 'ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽ അഖീലിയും അരാസ്‌കോ മാനവ വിഭവശേഷി എക്സിക്യൂട്ടീവ് പ്രസിഡണ്ട് ഖാലിദ് മുഹമ്മദ് ഗൻദൂറയുമാണ് കരാറിൽ ഒപ്പുവെച്ചത്.കഴിഞ്ഞ വർഷങ്ങളിൽ അരാസ്കോ നടത്തിയ പരിശീലനങ്ങളുടെ ഭാഗമായി ഭക്ഷ്യ, ക്ഷീര രംഗത്തേക്ക് നിരവധി സൗദി ജോലിക്കാരെ നിയമിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഇബ്രാഹീം അൽ അഖീലി പറഞ്ഞു. എന്നാൽ ഈ മേഖലയിൽ കൂടുതൽ സ്വദേശിവത്ക്കരണം നടപ്പാക്കേണ്ടതുണ്ട് എന്നതിനാലാണ് കൂടുതൽ പരിശീലനം സംഘടിപ്പിക്കുന്നത്.
തൊഴിൽ മന്ത്രാലയത്തിന് കീഴിലെ മാനവ വിഭവശേഷി ഫണ്ട്, സൗദി വൊക്കേഷണൽ ആൻഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് പരിശീലനം നടക്കുക. പരിശീലനം അവസാനിക്കൂന്നതോടെ രാജ്യത്തെ ഭക്ഷ്യോത്പാദന കമ്പനികളിൽ നിയമനവും നടക്കും. രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഭക്ഷ്യോത്പാദന മേഖലക്കും വിപണിക്കും ആവശ്യമായ പരിശീലനം സ്വദേശി യുവാക്കൾക്ക് നൽകുന്നതോടെ ഈ രംഗത്തെ സ്വദേശിവത്കരണം സാക്ഷാത്കരിക്കാനാവുമെന്നും അധികൃതർ വിശദീകരിച്ചു.
"https://www.facebook.com/Malayalivartha
























