Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

'മൂന്ന് ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന കെട്ടിടത്തിൻെറ മുകളിൽ നിന്നും ഡോ ഭാവന ചാടി ആത്മഹത്യ ചെയ്തു.ജസ്വീറിനെയും,മകനെയും ഒറ്റക്ക് ആക്കി കൊണ്ട് ഡോ.ഭാവന മറ്റൊരു ലോകത്തേക്ക് യാത്രയായി. എന്തുകൊണ്ടാണ് അവൾ എന്നോടും മകളോടും ഇങ്ങനെ കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിതുമ്പുകയാണ് ജസ്വവീർ...' ഹൃദയം നുറുങ്ങും വേദനയോടെ കുറിപ്പ് പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി

24 SEPTEMBER 2020 04:33 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം പകരുന്ന ഓരോ അനുഭവങ്ങളും ഓരോ പടങ്ങൾ തന്നെയാണ്. പ്രവാസികളുടെ സന്തോഷങ്ങളും നൊമ്പരങ്ങളും നമ്മോട് പങ്കുവെക്കുന്ന ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി ഒരു അനുഭവം പങ്കുവയ്ക്കുകയുണ്ടായി. തികച്ചും പല കാരണങ്ങളാൽ ആത്മഹത്യാ ചെയ്യപ്പെടുന്നവർ ഒരു ചോദ്യചിഹ്നമാകുകയാണ് ചെയ്യുന്നത്. അത്രയേറെ സന്തോഷം നിറഞ്ഞ ജീവിതത്തിൽ നിന്ന് തങ്ങളെ തനിച്ചാക്കി കടന്നുപോയ ഭാര്യയെ ഓർത്ത് നൊമ്പരപ്പെടുന്ന ഒരു പ്രവാസിയുടെ നൊമ്പരക്കഥയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പഞ്ചാബിലെ ഹോഷിയാർപ്പൂർ സ്വദേശികളായ ജസ്വവീർ സിങ്ങും ഭാര്യ ഭാവനയും ഏഴ് വർഷങ്ങൾക്ക് മുമ്പാണ് UAE യിൽ വരുന്നത്.മെക്കാനിക്കൽ എഞ്ചിനീയറായ ജസ്വവീറിൻെറ ഭാര്യ ഡോ ഭാവന ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു.ഇവരുടെ സന്തോഷമായ ദാമ്പത്യത്തിൽ ഗുർജത്ത് സിങ്ങ് എന്ന മകനും കടന്ന് വന്നു. വിദ്യാസമ്പന്നമായ കുടുംബം,എല്ലാപേരെയും അസൂയപ്പെടുത്തുന്ന ജീവിതം ശെെലി. സാമ്പത്തികമായ അഭിവൃദ്ധി.3 വയസ്സുളള മകൻ ഗുർജിത്തിൻെറ കുസൃതികളിൽ ഒഴിവ് ദിനങ്ങൾ ആസ്വദിച്ച് കഴിഞ്ഞ സമയത്താണ് ഒരു വലിയ ദുരന്തം ഈ കുടുംബത്തിലേക്ക് കടന്ന് വരുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് താമസിക്കുന്ന കെട്ടിടത്തിൻെറ മുകളിൽ നിന്നും ഡോ ഭാവന ചാടി ആത്മഹത്യ ചെയ്തു.ജസ്വീറിനെയും,മകനെയും ഒറ്റക്ക് ആക്കി കൊണ്ട് ഡോ.ഭാവന മറ്റൊരു ലോകത്തേക്ക് യാത്രയായി.

എന്തുകൊണ്ടാണ് അവൾ എന്നോടും മകളോടും ഇങ്ങനെ കാണിച്ചതെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ വിതുമ്പുകയാണ് ജസ്വവീർ,ഇത്രയും കാലത്തെ ഞങ്ങളുടെ കുടുംബജീവിതത്തിൽ ഒരിക്കലും പോലും പിണങ്ങേണ്ടതായി വന്നിട്ടില്ല.ഒരു കയ്യിൽ മകനെയും ചേർത്ത് വെച്ച് കരയുന്ന ജസ്വവീറിനെ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളില്ലാതെ പോയി.

അത്ര നാളും ചിരിച്ചുകളിച്ച് നടന്നിരുന്ന പ്രിയപ്പെട്ടവൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കിയെന്ന വാർത്തകേട്ട് എന്താവും കാരണമെന്ന് ആലോചിച്ച് അമ്പരന്നിരിക്കുകയാണ് ജസ്വവീർ.
ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ഒരുപാട് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്.നമ്മുക്ക് ജീവൻ തന്നത് ദെെവം തന്നെയാണ്,അത് തിരിച്ചെടുക്കുവാനുളള അവകാശം ദെെവത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഭീരുക്കളാണ് ജീവിക്കാൻ മടിച്ച് മരണത്തെ അന്വേഷിച്ച് പോകുന്നത്.ഒരു ദുർബല നിമിഷത്തിൽ തോന്നുന്ന ഒരു വികാരം.

അവിടെ അവസാനിക്കുകയാണ് എല്ലാം. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് മരണത്തെ മുഖാമുഖം കണ്ടിട്ട് തിരിച്ച് ജീവിതത്തിലേക്ക് വരുന്നവർ പിന്നെ ഒരിക്കലും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാവില്ല.
ചുരുങ്ങിയ ജീവിതത്തിൽ അനുഭവിക്കുന്ന നിസ്സാര പ്രതിസന്ധികൾക്ക് വേണ്ടി സുന്ദരമായ ജീവിതം നശിപ്പിച്ചുകളയുകയാണ് ചിലർ. നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്‌നത്തിലും അവസാന ആശ്രയം ആത്മഹത്യയായിരിക്കുന്നു. എല്ലാ മതങ്ങളും ആത്മഹത്യയെ നിന്ദ്യവും വിനാശകരവുമായ ദുഷ്‌ചെയ്തിയായിട്ടാണ് കാണുന്നത്.

ഇവിടെ ജസ്വവി സിങ്ങ് ഒരു കയ്യിൽ മകനെ എടുത്ത് വെച്ച് ഡോ ഭാവനയുടെ മൃതദേഹത്തിൻെറ അടുത്ത് വന്നപ്പോൾ ഒന്നും അറിയാത്ത ആ കുഞ്ഞുമോൻ അമ്മ ഉറങ്ങി കിടക്കുകയാണെന്ന് കരുതി എഴുന്നേൽപ്പിക്കുവാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
കുഞ്ഞ് മനസ്സിന് അറിയില്ലല്ലോ അവൻെറ വാശിക്ക്,സ്നേഹത്തിന്,മമ്മാ എന്ന് വിളിക്കുമ്പോൾ ഇനി ഒരിക്കലും ഉത്തരം കിട്ടില്ലായെന്ന്. എങ്ങനെ തോന്നി പെങ്ങളെ ഈ കുഞ്ഞിനെ കണ്ടിട്ട് അവനെ ഒറ്റക്ക് ആക്കി പോകുവാൻ.കഷ്ടം തന്നെ അവൻ എന്ത് കുറ്റം ചെയ്തു.

സാംസ്കാരികമായും വിദ്യാഭ്യാസപരമായും സമൂഹം എത്രത്തോളം അധഃപതിച്ചുവെന്നതിൻെറ തെളിവാണ് ഈ ആത്മഹത്യകൾ. യഥാര്‍ത്ഥത്തില്‍ മനുഷ്യ സൃഷ്ടിപ്പിന്‍റെ അടിസ്ഥാനത്തെ തന്നെ അറുത്തുമാറ്റി സ്വയം മരണത്തിലേക്ക് എടുത്തു ചാടുകയെന്ന നീച പ്രവൃത്തിയായിട്ടാണ് ആത്മഹത്യയെ നമുക്ക് കാണുവാൻ കഴിയുക.ആത്മഹത്യ പ്രവണത അവസാനിക്കേണ്ടത് തന്നെയാണ്.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (3 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (3 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (3 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (3 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (5 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (5 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (7 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (7 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (7 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (7 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (7 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (8 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (8 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (9 hours ago)

Malayali Vartha Recommends