പ്രവാസികൾക്കായി നിർണായക പ്രഖ്യാപനങ്ങൾ; പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ, നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു, തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മൂന്നരലക്ഷത്തിലേറെ പേർക്ക് ആശ്വാസം
പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയല്‍ അവതരിപ്പിക്കുകയുണ്ടായി. പ്രവാസികള്‍ക്കും ബജറ്റില്‍ ആശ്വാസത്തന് വകയുള്ളതാണ് ഇത്തവണത്തെ ബജറ്റ്. തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മൂന്നരലക്ഷത്തിലേറെ പേരാണ് സംസ്ഥാന ബജറ്റ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കുന്നതാണ്. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രവാസി ക്ഷേമനിധിക്കായി ഒൻപതു കോടിയും പ്രവാസി തൊഴിൽ പുനരധിവാസത്തിനു 100 കോടി രൂപയും അനുവദിക്കുകയും ചെയ്തു. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തുകയുണ്ടായി. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രഖ്യപനത്തിലുണ്ട്.
ഇതേതുടർന്ന് ജൂലൈ മാസത്തിൽ ഓൺലൈൻ ആയി പ്രവാസി സംഗമം സംഘടിപ്പിക്കും. ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി 75 ദിവസമെങ്കിലും തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ്. പ്രവാസി തൊഴിൽ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേർക്കും.
https://www.facebook.com/Malayalivartha