ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരിച്ചു; ദുബായിലേക്ക് പോകുന്നതിന് മുമ്പ് അവസാന 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് അധികൃതർ
കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് യുഎഇ. ഇതിനുപിന്നാലെ എമിറേറ്റ്‌സും ഫ്‌ളൈദുബായും ദുബായിലേക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ പരിഷ്‌കരണം ഏർപ്പെടുത്തി. ദുബായിലേക്ക് പോകുന്നതിന് മുമ്പ് അവസാന 14 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയിലോ നൈജീരിയയിലോ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. യുഎഇയിലേക്ക് മടങ്ങുന്ന യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ദൗത്യങ്ങളിലെ അംഗങ്ങള്‍ക്കും ഇത് ബാധകമായിരിക്കില്ല.
അതേസമയം നൈജീരിയയില്‍ നിന്ന് യാത്ര ചെയ്യുന്ന നയതന്ത്ര ദൗത്യത്തിലെ അംഗങ്ങള്‍ നൈജീരിയയിലെ അംഗീകൃത ലബോറട്ടറികളില്‍ നിന്ന് കൊവിഡ് പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ 14 ദിവസമായി ദക്ഷിണാഫ്രിക്കയിലൂടെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് യുഎഇ വഴിയുള്ള ഗതാഗതം അനുവദിച്ചിട്ടില്ലെന്ന് ഫ്‌ളൈദുബായ് വ്യക്തമാക്കി. എന്നാല്‍, നൈജീരിയയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് യാത്രാ നിയന്ത്രണം ബാധകമല്ല. ഫെബ്രുവരി 24 മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ ലന്നതായി ഫ്‌ളൈദുബായ് വെബ്‌സൈറ്റ് വഴി വ്യക്തമാക്കിയ.
യുഎഇയിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലേക്കും നൈജീരിയയിലേക്കുമുള്ള എമിറേറ്റ്‌സിന്റെ വിമാനം മാര്‍ച്ച് 10 വരെ നിര്‍ത്തിവെച്ചതായും അധികൃതർ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ അന്തിമ ലക്ഷ്യസ്ഥാനങ്ങളുള്ള ടിക്കറ്റുകള്‍ കൈവശമുള്ളവരെയും നൈജീരിയയിലെ അബുജ, ലാഗോസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെയും രാജ്യത്തേയ്ക്ക് സ്വീകരിക്കില്ലെന്ന് എമിറേറ്റ്‌സ് അറിയിക്കുകയുണ്ടായി. നൈജീരിയയില്‍ നിന്ന് നേരിട്ടും അല്ലാതെയുമുള്ള വിമാനങ്ങളെല്ലാം മാര്‍ച്ച് 12 വരെ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫ്‌ളൈ ദുബായ് പറഞ്ഞു. ഇന്തോനേഷ്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം എമിറേറ്റ് വിമാനങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സ്വകാര്യതയും ലഭിക്കുന്നതിനായി ഒഴിഞ്ഞ മൂന്നു സീറ്റുകൾ വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. സ്ഥിരീകരിച്ച ടിക്കറ്റുള്ള എക്കണോമി ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. കാലി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്നതല്ല.സീറ്റ് ലഭ്യതയ്ക്കനുസരിച്ച് വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിലാണ് ഒഴിഞ്ഞ സീറ്റുകൾ ലഭിക്കുക. 200- 600 ദിർഹമാണ് അധിക സീറ്റിനു നൽകേണ്ടി വരുക. ഇതു കൂടാതെ മറ്റു നികുതികളും നൽകേണ്ടി വരുന്നതാണ്.
https://www.facebook.com/Malayalivartha