ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സര്‍വീസ് പുനഃസ്ഥാപിക്കും; ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധെപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തുകയുണ്ടായി.
വിമാന സര്‍വീസ് വിഷയത്തില്‍ അതാത് രാജ്യങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ സ്ഥാനപതിമാരെ ചുമതലപ്പെടുത്തിയതായി റിപ്പോർട്. ഇന്ത്യയില്‍ കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കു ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്തില്‍ ഇളവു വരുത്താവുന്നതാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കുകയുണ്ടായി. ഇതുസംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രിയുമായി ഇറ്റലില്‍ നടന്ന ജി20 മീറ്റിങിനിടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചര്‍ച്ച ചെയ്തതായും പറഞ്ഞു.
അതോടൊപ്പം തന്നെ യാത്രാ നിയന്ത്രണം മൂലം ഇന്ത്യയില്‍ കുടുങ്ങിയവരുടെ തിരിച്ചുപോക്കിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് വിവിധ രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെടുന്നത്. യാത്രാ പ്രശ്‌നത്തിനു മുന്തിയ പരിഗണന നല്‍കുന്നതായും അനുകൂല നീക്കങ്ങള്‍ കണ്ടുതുടങ്ങിയതായും വി മുരളീധരന്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























