പ്രവാസികളോട് കടുത്ത അവഗണന കട്ടി കേന്ദ്രം; അതീവ ആശയക്കുഴപ്പത്തിൽ പ്രവാസികൾ, ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ, സര്‍കാരില്‍നിന്നുള്ള നിര്‍ദേശം കിട്ടാത്തതിനാല്‍ നയതന്ത്ര കാര്യാലയങ്ങളും നോര്‍ക റൂട്സും തികഞ്ഞ ആശയക്കുഴപ്പത്തിൽ

വീണ്ടും പ്രവാസികളോട് കടുത്ത അവഗണന കാണിച്ച് കേന്ദ്രം. വിദേശ രാജ്യങ്ങളില്‍ നിന്ന് കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്കെടുക്കുന്ന കാര്യത്തില്‍ സര്‍കാരില്‍നിന്നുള്ള നിര്‍ദേശം കിട്ടാത്തതിനാല്‍ നയതന്ത്ര കാര്യാലയങ്ങളും നോര്‍ക റൂട്സും തികഞ്ഞ ആശയക്കുഴപ്പത്തിലെന്ന് റിപോര്‍ട്. കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്തനുള്ള നീക്കം ഇതുവരെ ആരംഭിച്ചിട്ടില്ല...
ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ കുടുംബത്തെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം മന്ദഗതിയിൽ നീങ്ങുന്നതായി റിപ്പോർട്ട്. വിവരശേഖരണം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ യോജിച്ച നടപടികൾ കൈക്കൊള്ളണമെന്ന്പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ചു മരണപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് അർഹമായ സഹായധനം അനുവദിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. യു.എ.ഇ ഉൾപ്പെടെ ഗൾഫ് നാടുകളിൽ നൂറുകണക്കിന് മലയാളികളാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇവരിൽ പലരുടെയും കുടുംബം ദുരിതപൂർണമായ അവസ്ഥയിലാണ്.
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് മൂലം മരിച്ചവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ മാത്രമേ കുടുംബത്തിന് സഹായധനം ലഭിക്കൂ. ഇക്കാര്യത്തിൽ കേന്ദ്രവുമായി വിഷയം ചർച്ച ചെയ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ്. എന്നാൽ ഗൾഫിൽ മരണപ്പെട്ടവരുടെ പേരുകൾ സമാഹരിക്കാനുള്ള യാതൊരു നീക്കവും ആരംഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രവാസി കൂട്ടായ്മകളുടെ ആവശ്യം.
അതോടൊപ്പം തന്നെ ഗള്‍ഫിലെ ആതുരാലയങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നോര്‍ക റൂട്സിനും കോവിഡ് ബാധിച്ചു മരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രത്തില്‍ നിന്നോ കേരളത്തില്‍ നിന്നോ സര്‍കാര്‍ തലത്തില്‍ ഒരു നിര്‍ദേശവും ലഭിക്കാത്തതിന്റെ പ്രതിഷേധം പ്രവാസലോകത്ത് പുകയുന്നുണ്ട്. ഗള്‍ഫില്‍ മരിച്ച ഇന്‍ഡ്യക്കാരുടെ കണക്ക് കിട്ടാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ മാത്രമാണ് ഔദ്യോഗിക ആശ്രയം. യു എ ഇയിലെ ഇന്‍ഡ്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ കയ്യില്‍ വ്യക്തമായ കണക്കുകളുണ്ട്. എന്നാല്‍ സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൃത്യമായ പട്ടികയില്ല. ആ രാജ്യങ്ങളിലെ സാമൂഹികസാഹചര്യങ്ങളാണ് അത്തരം അവസ്ഥയ്ക്ക് കാരണമെന്ന് പറയുന്നു.
https://www.facebook.com/Malayalivartha

























