മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിനും ദുബൈയിലെ ഡോ. ജസ്‍നാസ് ആയൂർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്‍ന ജമാലിനും യുഎഇ ഗോള്‍ഡന്‍ വിസ..വിദേശത്ത് ആയൂർവേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് രണ്ടുപേർക്കും ലഭിച്ച അംഗീകാരം

മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിനും ദുബൈയിലെ ഡോ. ജസ്‍നാസ് ആയൂർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്‍ന ജമാലിനും യുഎഇ ഗോള്‍ഡന്‍ വിസ..വിദേശത്ത് ആയൂർവേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് രണ്ടുപേർക്കും ലഭിച്ച അംഗീകാരം
യു എ ഇയിലെ മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് പത്ത് വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. 16 വര്‍ഷമായി യുഎഇയിലെ ആയുര്‍വേദമേഖലയില്‍ പ്രവർത്തിക്കുന്ന ഡോ. ഷമീമയുടെ ഈരംഗത്തെ സംഭാവനകളെ ആദരിച്ചാണ് അജ്‌മാൻ എമിഗ്രേഷൻ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്.
അജ്മാൻ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ വിഭാഗം മേധാവിയാണ് ഡോ. ഷമീമ. നേരത്തേ കേരളത്തിലും, ഡല്‍ഹി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
പ്രമുഖ ചരിത്രകാരൻ ഡോ. മുസ്തഫ കമാല്‍ പാഷയുടെയും, പ്രഫ. ഹബീബ പാഷയുടെയും മകളായ ഷമീമ, മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിനിയാണ്. മീഡിയ വണ്‍ ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവിയായ എം.സി.എ നാസറിന്റെ ഭാര്യയാണ്. മക്കള്‍: അഫ്‌നാന്‍, ലിയാന്‍, മിന്‍ഹ, മിദ്ഹ.
ദുബൈയിലെ ഡോ. ജസ്‍നാസ് ആയൂർവേദ ക്ലിനിക്ക് മെഡിക്കൽ ഡയറക്ടർ ഡോ. ജസ്‍ന ജമാലിന് കഴിഞ്ഞ ദിവസം ദുബൈ ജി.ഡി.ആർ.എഫ്.എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.
വിദേശത്ത് ആയൂർവേദ ചികിത്സാരീതിക്ക് കൂടി ലഭിച്ച അംഗീകാരമാണ് തന്റെ നേട്ടമെന്ന് ഡോ. ജസ്‍ന പറഞ്ഞു. ദുബൈയിലെ ആർക്കിടെക്ട് തൃശൂർ എങ്കക്കാട് സ്വദേശി ഷാജു ഖാദറിന്റെ ഭാര്യയാണ്. തൃപ്പൂണിത്തുറ ഗവ. ആയൂർവേദ മെഡിക്കൽ കോളജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ജസ്‍ന 12 വർഷത്തിലേറെയായി ദുബൈയിൽ ആയൂർവേദ ചികിൽസാ രംഗത്ത് സജീവമാണ്.
തൃശൂർ എടത്തിരുത്തി കുട്ടമംഗലം കുഞ്ഞിമാക്കച്ചാലിൽ ജമാലൂദ്ദീന്റെയും റഷീദയുടെയും മകളാണ്. മക്കൾ: അൽതാഫ്, അൽഫാസ്, അലിഫ്‍ന കുൽസും. വിവിധ മേഖലകളിലെ വിദഗ്ധർക്കും നിക്ഷേപകർക്കും ഉന്നതവിജയം നേടുന്ന വിദ്യാർഥികൾക്കുമാണ് യു.എ.ഇ പത്തുവർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.
സാംസ്‌കാരിക മേഖലയില്‍ മികവ് പുലര്‍ത്തിയ 69 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഗോള്‍ഡന്‍ വിസ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു..2020ല്‍ ലഭിച്ച 220 അപേക്ഷകളില്‍ 124 എണ്ണമാണ് പരിഗണിച്ചത്. 69 പേര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.
https://www.facebook.com/Malayalivartha

























