പെണ്‍കുട്ടികളെ വലവീശാന്‍ ഉപയോഗിക്കുന്നത് 'റോങ് നമ്പര്‍' നമ്പര്‍; തുടർന്ന് ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യിക്കുന്ന 'മരണമുറി, അറക്കല്‍ തറവാട് ' എന്നീ ഗ്രൂപ്പുകളിൽ അംഗമാക്കും: കൂട്ടുകാരെയും പരിചയപ്പെടുത്തും... പിന്നെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുന്നത് 17 കാരനടക്കം മൂവർ സംഘം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി പ്രലോഭിപ്പിച്ച് പീഡനത്തിന് ശ്രമിച്ച കേസില്‍ 17 കാരന്‍ അടക്കം മൂന്ന് പേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക് പുഞ്ചവയല്‍ കോളനിയില്‍ ചലഞ്ച് ഷൈന്‍ എന്ന് വിളി ക്കുന്ന ഷൈന്‍ (20), ചൊള്ളാമാക്കല്‍ വീട്ടില്‍ ജോബിന്‍ (19), ചാത്തന്നൂര്‍ സ്വദേശിയായ 17 കാരന്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പോലീസിന്റെ വാക്കുകൾ ഇങ്ങനെ, പള്ളിക്കല്‍ സ്വദേശിയായ 15കാരിയെയാണ് മൂവര്‍സംഘം ഇരയാക്കിയത്. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്‌ആപ്പ് തുട ങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പർ കണ്ടെത്തുകയായിരുന്നു.
തുടർന്ന് റോങ്ങ് നമ്പര്‍ എന്ന വ്യാജേന വിളിച്ചു പരിചയപ്പെടുകയാണ് തുടക്കമെന്ന് പൊലീസ് വ്യക്തമാക്കി. ശേഷം ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് നമ്ബര്‍ കൊടുക്കുകയും ചെയ്യും.
'മരണമുറി, അറക്കല്‍ തറവാട് ' എന്നിങ്ങനെ പേരുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് പെണ്‍കുട്ടിയെ ആഡ് ചെയ്തത്. ചാത്തന്നൂരുള്ള 17കാരനാണ് പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത്. ഇയാള്‍ ലഹരിക്കും മൊബൈല്‍ ഗെയ്മുകള്‍ ക്കും അഡിക്റ്റ് ആണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ വഴിയാണ് മുണ്ടക്കയത്തുള്ള മറ്റു രണ്ടു പ്രതികളും പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ഫോണിലൂടെ പരിചയപ്പെട്ടശേഷം, വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് പെണ്‍കുട്ടിയെ ഇവര്‍ പ്രേരിപ്പി ച്ചു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട കുടുംബാംഗങ്ങള്‍ പള്ളിക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഐ.ടി വകുപ്പ്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നും നിരവധി പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തി.
പള്ളിക്കല്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. ശ്രീജിത്തിന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സി.ഐക്കൊപ്പം എസ്.ഐരായ എം. സാഹില്‍, വിജയകുമാര്‍, സി.പി.ഒമാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനന്‍, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha