പ്രവാസികളെ കബളിപ്പിച്ച് അവയവക്കടത്ത് സജീവമാകുന്നതായി പരാതി സംഭവം സൌദി അറേബ്യയിൽ

പ്രവാസികളെ കബളിപ്പിച്ച് അവയവക്കടത്ത് സജീവമാകുന്നതായി പരാതി. സംഭവം സൌദി അറേബ്യയിലാണ്. ഏറെക്കാലം പ്രവാസി ആയിരിക്കുകയും ഇപ്പോൾ പൊതു പ്രവര്ർത്തകനുമായ രാമഭദ്രൻ മുഖത്തലയാണ് മുഖ്യമന്ത്രിക്കും ഡി ജി പി ക്കും നോർക്കയ്ക്കും പരാതി നൽകിയിരിക്കുന്നത്. സൌദി അറേബ്യയിൽ ജോലി ചെയ്തിരുന്ന വിക്രമൻ എന്ന ഇലട്രീഷ്യൻ അവിടുത്തെ സ്വകാര്യആശുപത്രി ആയ ഡോക്ടർ സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടഞ്ഞു എന്ന് ബന്ധുക്കളെ അറിയിച്ചു.
ഏതോ ഒരു സംഘടനയുടെ പേര് പറഞ്ഞ് കുടുംബത്തിൽ നിന്നും അവയവ ദാനത്തിലുളള പവർ അറ്റോർണി ഒപ്പിട്ട് വാങ്ങി വലിയ തുക വാഗ്ദാനവും ചെയ്തു. ബ്രയിൻ മരണം സംഭവിച്ചു അവയവം എടുത്ത് മാറ്റിയാൽ തുക കിട്ടും എന്ന് പറഞ്ഞ് ഫെബ്രുവരി 13 ന് അയച്ച് കൊടുക്കുകയും 14 ന് മരിച്ചു എന്ന വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ മരണമടഞ്ഞു എന്ന് ഓൺലൈൻ മാധ്യമത്തിൽ വാർത്ത വരികയും ചെയ്തു. ഇതിലെല്ലാം ഒരു അസ്വാഭാവികതയുണ്ട് എന്നാണ് രാമഭദ്രൻ പറയുന്നത്
അതേ സമയം പറഞ്ഞ തുക ഒന്നും കുടുംബത്തിന് നൽകിയിട്ടില്ല എന്നാണ് അന്വേഷണത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്. അവയവം ഒന്നും എടുക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞ് തുച്ഛമായ തുകയാണ് കുടുംബത്തിന് നൽകിയത്. സാധു കുടുംബം ആയതിനാൽ നിയമനടപടികൾക്കൊന്നുമില്ല എന്നാണ് ഇവർ അറിയിച്ചതെന്നും രാമഭദ്രൻ പറഞ്ഞു.
പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം സംസ്കരിച്ചതിനാൽ അവയവം എടുത്തോ എന്നൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്നും രാമഭദ്രൻ പറഞ്ഞു. ഇത്തരത്തിൽ സാധുകുടുംബങ്ങളിൽ നിന്നും രേഖകൾ ഒപ്പിട്ട് വാങ്ങി തുഛമായ തുക നൽകി അവയവ മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് രാമഭദ്രൻ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും നോർക്കയ്ക്കുമെല്ലാം പരാതി നൽകിയത്. കേന്ദ്രമന്ത്രി വി മുരളീധരനെ നേരിട്ട് കണ്ട് പരാതി പറയാനുളള ഒരുക്കത്തിലാണ് രാമഭദ്രൻ മുഖത്തല
ബിനുപളളിമൺ
https://www.facebook.com/Malayalivartha
























