ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം ആശുപത്രയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിരിക്കുകയാണ്..... ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും...

ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മര്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അദ്ദേഹം മരണത്തിന് കീഴടങ്ങി. ഗുദയ്‍ബിയയിലെ മന്ദീയില്‍ കോള്‍ഡ് സ്റ്റോറില്‍ ജീവനക്കാരനായിരുന്ന ഉമ്മർ കുട്ടി. സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ആണ് ശ്വാസതടസം നേരിട്ടപ്പോൾ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിരിക്കുകയാണ്. ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം ദുബായിൽ വെച്ച് കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ കയ്പമംഗലം സ്വദേശിയായ യുവാവിനെയാണ് തിരിച്ചറിഞ്ഞത്. ചളിങ്ങാട് മതിലകത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നബീസയുടെയും മകൻ നസീർ ആണ് മരിച്ചത്. 48 വയസായിരുന്നു.
9 മാസം മുമ്പാണ് ദുബായിൽ നസീർ വിസിറ്റ് വിസയിൽ എത്തിയത്. കഴിഞ്ഞ ഡിസംബർ 20 നാണ് നസീർ കുഴഞ്ഞു വീണ് മരിക്കുന്നത്.
റോഡിലൂടെ നടന്നു പോകുമ്പോൾ നസീർ കുഴഞ്ഞുവീണു എന്നാണ് ലഭിക്കുന്ന വിവരം. നസീറിന്റെ കയ്യിൽ മരിക്കുന്ന സമയത്ത് ഒരു രേഖയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആളെ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ആളെ കണ്ടെത്തുന്നത്. ദുബായ് പൊലീസ് വിരലടയാളം ശേഖരിച്ചു നടത്തിയ അന്വേഷണം നടത്തി. 3 മാസത്തിന് ശേഷമാണ് ഇയാളെ തിരിച്ചറിയുന്നത്. അതുവരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു
ദുബായിലുള്ള സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പിള്ളിയാണ് മരിച്ചയാളുടെ അഡ്രസ്സ് കണ്ടെത്തുന്നത്. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്. നാട്ടിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ദുബായിൽ ജോലിക്ക് ശ്രമിക്കാൻ വേണ്ടിയാണ് വിസിറ്റ് വിസയിൽ ദുബായിൽ എത്തിയത്. ഭാര്യ: ഷീബ. മക്കൾ: മുഹമ്മദ് അമീൻ, അംന.
https://www.facebook.com/Malayalivartha
























