മുഖം മറച്ച് വീട്ടിൽ അതിക്രമിച്ച് കയറി അക്രമി സംഘം, പ്രവാസിയേയും ഭാര്യയേയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി കടന്നു, പിന്നീട് സംഭവിച്ചത്....സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ...!

കോഴിക്കോട് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിലായിട്ടുണ്ട്. പ്രവാസിയായ പരപ്പൻപൊയിൽ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളയുകയായിരുന്നു.
ഷാഫിയെ കൊണ്ടുപോകുന്നത് എതിർത്ത സെനിയക്ക് പിടിവലിക്കിടെ പരിക്കേറ്റു. തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സെനിയയെ ഇറക്കിവിട്ട് ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നു ലഭിച്ചിട്ടില്ല. ദുബായിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ എങ്ങോട്ടാണ് തട്ടിക്കൊണ്ടുപോയതെന്നോ ഉള്ള വിവരങ്ങളോന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.
കസ്റ്റഡിയിലായ രണ്ട് പേരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിൽ വ്യക്തതവരും. സംഭവത്തിൽ താമരശേരി പൊലീസ് വിശദമായി അന്വേഷണം തുടങ്ങി. ഷാഫിയുടെ വീടിന് സമീപത്ത് നിന്ന് തോക്കിന്റേത് എന്ന് കരുതുന്ന ഭാഗം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയോയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അക്രമികൾ മുഖം മറച്ചിരുന്നുവെന്നു. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രാത്രിയുണ്ടായ സംഭവത്തെ പറ്റി സെനിയോ പറയുന്നതിങ്ങനെയാണ്.
'ശബ്ദം കേട്ട് ഞാൻ വീടിന് പുറത്തേക്ക് പോയി. അപ്പോൾ ഷാഫിയെ നാല് പേർ ചേർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആസമയം ഞാനും അനിയന്റെ ഭാര്യയും ഉണ്ടായിരുന്നു.ഷാഫിയെ തട്ടിക്കൊണ്ടുപോകാമുള്ള ശ്രമം ഞങ്ങൾ തടയാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ തന്നെയും പിടിച്ച് കാറിലേക്ക് കയറ്റി. പക്ഷെ കാറിന്റെ ഡോർ അടക്കാൻ പറ്റിയില്ല.
കുറച്ച് ദൂരം പോയ ശേഷം തന്നെ അവർ ഇറക്കി വിടുകയാണ് ഉണ്ടായതെന്നാണ് സെനിയോ പറയുന്നു. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. കാറിലെത്തിയ നാലംഗ സംഘമാണ് ഭീകരന്തരീക്ഷം സൃഷ്ടിച്ച് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha
























