വിപണിയിൽ 80 കോടി...!! സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം അടിച്ചുമാറ്റി പ്രവാസിയും സഹോരനും, നാട്ടിലെത്തിയതും സംഭവിച്ചത്, അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ പുറത്ത്

കോഴിക്കോട് താമരശ്ശേരിയിൽ നിന്ന് അജ്ഞാത സംഘം വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ പറ്റിയുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വാർത്ത പ്രവാസി മലയാളിയും റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ എങ്ങോട്ടാണ് തട്ടിക്കൊണ്ടുപോയതെന്നോ ഉള്ള വിവരങ്ങളോന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. തട്ടിയെടുത്ത സ്വർണത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിൽ എത്തിയതെന്നായിരുന്നു പൊലീസിന് ലഭിച്ച സൂചന.
തട്ടിയെടുത്ത സ്വർണ്ണത്തിൽ ഒരു വിഹിതം വിൽപ്പന നടത്താൻ ഷാഫിയേയും സഹോദരനെയും ഏൽപ്പിച്ചുവെന്നും ഇതിന്റെ പണം നൽകാതെ കബളിപ്പിച്ചുവെന്നുമാണ് പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ ഇപ്പോൾ അതി നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുകയാണ്.
അതായത് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് ഷാഫി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. താനും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്ന അതി നിർണായകമായ വെളിപ്പെടുത്തലാണ് ഷാഫി ഇപ്പോൾ നടത്തിയിരിക്കുന്നത്. അജ്ഞാത സംഘത്തിന്റെ തടങ്കലിൽ വച്ച് പകർത്തിയ ഷാഫിയുടെ വീഡിയോ സന്ദേശം ചാനലുകൾക്ക് ലഭിക്കുകയായിരുന്നു.
ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി വീഡിയോയിൽ പറയുന്നു. പ്രൊഫഷണൽ കിഡ്‌നാപേഴ്‌സ് എന്ന് പരിചയപ്പെടുത്തിയ സംഘമാണ് വീഡിയോ മാധ്യമ ഓഫീസുകളിൽ എത്തിച്ചത്. പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് ഷാഫിയുടെ വീഡിയോ പുറത്തുവന്നത്.
ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമാണെന്നാണ് സൂചനകൾ. ദിവസങ്ങൾക്കു മുമ്പ് താമരശേരി പരപ്പൻപൊയിലെ വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമി സംഘം ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ദമ്പതിമാരെ ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയ ശേഷം ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി അക്രമി സംഘം കടന്നുകളയുകയായിരുന്നു. ഷാഫിയെ കൊണ്ടുപോകുന്നത് എതിർത്ത സെനിയക്ക് പിടിവലിക്കിടെ പരിക്കേറ്റിരുന്നു.
എന്നാൽ സെനിയയെ ഇറക്കിവിട്ട് ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നു ലഭിച്ചിട്ടില്ല. അക്രമികൾ മുഖം മറച്ചിരുന്നുവെന്നു. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികൾ വന്നത്. ഇവർ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. രാത്രിയുണ്ടായ സംഭവത്തെ പറ്റി സെനിയോ പറയുന്നതിങ്ങനെയാണ്.
'ശബ്ദം കേട്ട് ഞാൻ വീടിന് പുറത്തേക്ക് പോയി. അപ്പോൾ ഷാഫിയെ നാല് പേർ ചേർന്ന് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതാണ് കണ്ടത്. ആസമയം ഞാനും അനിയന്റെ ഭാര്യയും ഉണ്ടായിരുന്നു.ഷാഫിയെ തട്ടിക്കൊണ്ടുപോകാമുള്ള ശ്രമം ഞങ്ങൾ തടയാൻ ശ്രമിച്ചു. എന്നാൽ അപ്പോൾ തന്നെയും പിടിച്ച് കാറിലേക്ക് കയറ്റി. പക്ഷെ കാറിന്റെ ഡോർ അടക്കാൻ പറ്റിയില്ല. കുറച്ച് ദൂരം പോയ ശേഷം തന്നെ അവർ ഇറക്കി വിടുകയാണ് ഉണ്ടായതെന്നാണ് സെനിയോ പറയുന്നു.
https://www.facebook.com/Malayalivartha
























