ദുബൈയിലേക്ക് പറന്നുയർന്ന വിമാനത്തിൽ ആ അപകടം, പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഒരു എഞ്ചിൻ കത്തിയമർന്നു, ഞൊടിയിടയിൽ പൈലറ്റ് ചെയ്തത്...!

പറന്നുയർന്ന ശേഷം വിമാനം അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസവും ഇതിന് സമനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ദുബൈയിലേക്ക് പറന്ന ഉയർന്ന വിമാനത്തിന്റെ എൻജിന് തീപിടിക്കുകയുണ്ടായി. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.19ന് നേപ്പാളിലെ കാഠ്മണ്ഢുവിൽ നിന്ന് ദുബൈയിലേക്ക് പറന്നുയരുന്നതിനിടെ ആണ് വിമാനത്തിന് തീപിടിച്ചത്. തുടർന്ന് ഏറെ നേരത്തെ ആശങ്കകൾക്കൊടുവിൽ വിമാനം ദുബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ഒരു എൻജിൻ കത്തുകയായിരുന്നു.169 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് രണ്ടാമത്തെ എൻജിൻ ഉപയോഗിച്ചാണ് വിമാനം പറന്നത്.വിമാനത്തിന്റെ എൻജിന് തീപിടിച്ചതായി വ്യക്തമായതിനെ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചുവെങ്കിലും പിന്നീട് ദുബൈയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.രണ്ടാമത്തെ എൻജിൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വിമാനം യാത്ര തുടരാൻ പൈലറ്റ് തീരുമാനിച്ചത്. ദുബൈ സമയം ചൊവ്വാഴ്ച പുലർച്ചെ 12.11നാണ് വിമാനം ദുബൈയിൽ ലാൻഡ് ചെയ്തത്.
അതേസമയം നിരവധി യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ അഗ്നിബാധ ഉണ്ടായ വാർത്തയും കഴിഞ്ഞ ദിവസവും റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരെ പരിഭ്രാന്തരാക്കിക്കൊണ്ട് തീപിച്ച ചിറകുകളുമായി ആ വിമാനം ആകാശത്ത് പറന്നത് നീണ്ട് 40 മിനിറ്റുകളോളമാണ്. ആരെയും ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഓഹിയോയിലെ ജോൺ ഗ്ലെൻ കൊളമ്പസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അരിസോണയിലെ ഫിനിക്സിലേക്ക് യാത്ര തിരിച്ച വിമാനത്തിനായിരുന്നു അപകടം സംഭവിച്ചത്.
തീതുപ്പിക്കൊണ്ട് ആകാശത്ത് പറക്കുന്നത് അമേരിക്കൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ്. തുടർന്ന് 40 മിനുട്ടോളം പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ വിമാനത്തിന്റെ എഞ്ചിനിൽ നിന്നും തീ വരുന്നത് കാണാം. പക്ഷികൾ എഞ്ചിനകത്ത് കുടുങ്ങിയതിനാലാണ് അഗ്‌നിബാധ ഉണ്ടായതെന്ന് പൈലറ്റ് അറിയിച്ചതായി വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു.
ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം പെട്ടെന്ന് തന്നെ തിരിച്ച് ഓഹിയോയിൽ ഇറക്കുകയായിരുന്നു. തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെ മുഴുവൻ അതിവേഗം തന്നെ ഒഴിപ്പിച്ചത് കൊണ്ട് ഒരു വൻ ദുരന്തമാണ് ഒഴിവായത്. ആർക്കും പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകളില്ല. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിൽ ഫിനിക്സിലേക്ക് അയച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അഗ്‌നിബാധയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ രീതിയിൽ തുടരുന്നുണ്ടെന്ന് വിമാനത്താവള അധികൃതരും അറിയിച്ചു.
https://www.facebook.com/Malayalivartha
























