എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റു, ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി, വിമാനം ലാൻഡ് ചെയ്ത ഉടൻ വൈദ്യസഹായം നൽകി യുവതിയെ ആശുപത്രിയിലെത്തിച്ചെന്ന് എയർ ഇന്ത്യ

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റായുള്ള വാർത്തയാണ് പുറത്തുവരുന്നത്. വാർത്ത സ്ഥിരീകരിച്ച എയർഇന്ത്യ തേളിന്റെ കടിയേറ്റ യാത്രക്കാരിക്ക് ചികിത്സ നൽകിയെന്നും അവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഏപ്രിൽ 23നായിരുന്നു സംഭവം. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയെയാണ് തേൾ കുത്തിയത്.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരിയായ യുവതിയെ വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ തേളിൻ്റെ കടിയേറ്റ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ എത്തി പരിശോധിച്ചു, തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. ഞങ്ങളുടെ ഉദ്യോഗസ്ഥർ തന്നെയാണ് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചത്.
ഡിസ്ചാർജ് ചെയ്യുന്നതുവരെ അവർക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും ഞങ്ങൾ നൽകിയെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.യാത്രാക്കാരെ ഇറക്കിയതിന് പിന്നാലെ എയർ ഇന്ത്യയുടെ എഞ്ചിനീയറിംഗ് സംഘം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വിമാനത്തിൽ ഫ്യുമിഗേഷൻ പ്രക്രിയയും നടത്തി. യാത്രക്കാരിക്ക് ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ പറഞ്ഞു.
നേരത്തെ ഡല്‍ഹിയില്‍ നിന്ന് നെവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിൽ വ്വാലിനെ കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ ബി-777-300ഇ ആര്‍ വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് വവ്വാലിനെ കണ്ടതിയത്. വിമാനം പറന്നയുടന്‍ തന്നെ വവ്വാലിനെ കണ്ടെത്തിയതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ധനം കടലില്‍ ഒഴുക്കിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നവാര്‍ക്കിലേക്ക് അയച്ചു. ഡല്‍ഹിയില്‍ തിരിച്ചിറക്കിയ ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നിന്ന് ചത്ത വവ്വാലിനെ കണ്ടെത്തുകയായിരുന്നു. വിമാനത്തില്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുന്നതിനിടെ അവരുടെ വാഹനത്തില്‍ നിന്നാകാം വവ്വാല്‍ എത്തിയതാകാം എന്നാണ് അധികൃതർ ഇതിൽ വിശദീകരണം നൽകിയത്.
https://www.facebook.com/Malayalivartha
























