യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം മരണകാരണം ഞെട്ടിക്കുന്നത് !!

യുഎഇയിൽ ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാൻ ഹീറ്ററിട്ട് കിടന്ന് ഉറങ്ങിയ പ്രവാസി മലയാളി യുവാവിന്‍റെ മരണം ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം. ഫുജൈറ മസാഫിയിലാണ് സംഭവം ഉണ്ടായത്. വടകര വള്ളിക്കാട് സ്വദേശി അൻസാറാണ് മരിച്ചത്. 28 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വിശ്രമിക്കാനായി കാറിനുള്ളിൽ കയറിയ യുവാവ് തണുപ്പ് പ്രതിരോധിക്കാൻ ഹീറ്റർ ഓൺ ചെയ്യുകയും ഗ്ലാസുകൾ പൂർണ്ണമായും അടച്ച് ഉറങ്ങുകയായിരുന്നു...
വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന്‍റെ മൃതദേഹം ജോലി ചെയ്യുന്ന ട്രക്കിനകത്ത് കണ്ടെത്തിയത്. തണുപ്പകറ്റാൻ പ്രവർത്തിപ്പിച്ച ഹീറ്ററിൽ നിന്ന് പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ശ്വാസംമുട്ടലും ഓക്സിജൻ കുറഞ്ഞതുമാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് .തണുപ്പ് മാറ്റാനായി ഹീറ്റർ ഉപയോഗിച്ചപ്പോൾ അടച്ചിട്ട വാഹനത്തിൽ ഓക്സിജൻ കുറയുകയും പുക ശ്വസിക്കുകയും ചെയ്തതാവാം മരണകാരണം .
പ്രവാസലോകത്തെ വീണ്ടും കണ്ണീരിലാഴ്ത്തുന്ന ഈ സംഭവം കാറുകളിലെ സുരക്ഷാ മുൻകരുതലുകളെ കുറിച്ചുള്ള വലിയൊരു മുന്നറിയിപ്പായി മാറുകയാണ്..ജോലി കഴിഞ്ഞ് വിശ്രമിക്കാനായി കാറിനുള്ളിൽ കയറിയ അൻസാർ, തണുപ്പ് പ്രതിരോധിക്കാൻ ഹീറ്റർ ഓൺ ചെയ്യുകയും ഗ്ലാസുകൾ പൂർണ്ണമായും അടച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുകയുമായിരുന്നു. എന്നാൽ എൻജിൻ പ്രവർത്തിക്കുന്നതിനിടെ പുറന്തള്ളപ്പെട്ട മണമില്ലാത്ത വിഷവാതകമായ കാർബൺ മോണോക്സൈഡ് കാറിനുള്ളിൽ നിറഞ്ഞത് അദ്ദേഹം അറിഞ്ഞില്ല. ഉറക്കത്തിലായതിനാൽ ശ്വാസതടസ്സം തിരിച്ചറിയാൻ കഴിയാതെ വരികയും മരണം സംഭവിക്കുകയുമായിരുന്നു.
എൻജിൻ പ്രവർത്തിപ്പിച്ച് ദീർഘനേരം കാറിനുള്ളിൽ ഉറങ്ങുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ഗ്ലാസുകൾ പൂർണ്ണമായും അടച്ചിടരുത്, അല്പമെങ്കിലും ശുദ്ധവായു കയറാൻ പഴുതുകൾ ഉണ്ടെന്ന് ഉറപ്പാക്കുക.. നാടിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയായിരുന്ന ഒരു യുവാവിന്റെ വിയോഗം വടകരയിലെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഒരുപോലെ തളർത്തിയിരിക്കുകയാണ്. മസാഫി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു...
https://www.facebook.com/Malayalivartha






















