Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!

03 FEBRUARY 2026 08:31 PM IST
മലയാളി വാര്‍ത്ത

More Stories...

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ

നാലു പതിറ്റാണ്ടിലേറെക്കാലം നീണ്ട യാംബുവിലെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി

സങ്കടമടക്കാനാവാതെ... കുവൈറ്റിലെത്തിയിട്ട് വെറും മൂന്നു മാസം മാത്രം... ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു

തലയോട്ടി പിളരുന്ന ശബ്ദം കേട്ട് ഓടി പ്രവാസികൾ 10 നില ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് മലയാളി ബാലൻ

1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം

സി ജെ റോയിയുടെ കണക്കുകൂട്ടലുകൾ പിഴച്ചത് യു എ ഇ യിൽ വെച്ച് .സി ജെ റോയിയുടെ ആൽമഹത്യ കേരളത്തിൽ മാത്രമല്ല പ്രവാസലോകത്തും ചർച്ചയായിരുന്നു . എന്തിനു അദ്ദേഹം സ്വയം ജീവനൊടുക്കി എന്നതിന് ഉത്തരമായി ഇപ്പോൾ 9 പേജുള്ള ആല്മഹത്യകുറിപ്പ് കിട്ടി . ഇതിൽ പറഞ്ഞത് പ്രകാരം വിദേശ നിക്ഷേപങ്ങളിൽ നേരിട്ട തിരിച്ചടി സി ജെ റോയിയെ തളർത്തി എന്നാണ് മനസ്സിലാകുന്നത് . സ്വന്തം കുടുംബത്തിനുപോലും അറിയാത്ത എന്തോ ഒരു രഹസ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് പ്രവാസലോകത്തും ചർച്ചയായിരുന്നു   .
ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു.




2023 നൊടുവിലാണ് സി ജെ റോയ് ദുബായിൽ ചുവടുറപ്പിക്കുന്നത് . പൂർണമായി നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ തടയാനുംഅന്വേഷിക്കാനും ഉള്ള ഇന്ത്യ യു എ ഇ കരാർ അടുത്തിടെ ഒപ്പിട്ടിരുന്നു . ഇത്  റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല സംരംഭകരെയും പ്രതിസന്ധിയിലാക്കിയതായി സൂചനയുണ്ട് .   കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയെയും ഇതു ബാധിച്ചിരുന്നതായി മേഖലയിലുള്ളവർ പറയുന്നു.

ഇന്ത്യയിലെ ബിസിനസിൽനിന്നുള്ള ലാഭമാണു യുഎഇയിൽ മുതൽമുടക്കുന്നതെന്ന വിവരമാണു റോയി അവിടെ അധികൃതർക്കു നൽകിയിരുന്നത്. മുതൽമുടക്കുകളുടെ ഉറവിടമന്വേഷിക്കാൻ കരാർ പ്രകാരം യുഎഇ അധികൃതർ ഇന്ത്യയുടെ സഹകരണം തേടിയിരുന്നു. മാസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പ് അടക്കം പല റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ആദായനികുതി അധികൃതർ നടത്തുന്ന പരിശോധന ഇതനുസരിച്ചുള്ള അന്വേഷണത്തിന്റെകൂടി ഭാഗമാണെന്നാണു വിവരം.ബംഗളൂരുവിൽനിന്നു റോയി വിറ്റഴിച്ച നിരവധി ഭൂസ്വത്തുക്കളിൽ നിന്ന് കിട്ടിയ പണം നേരായ മാർഗ്ഗത്തിൽ തന്നെയാണോ സി ജെ റോയി ദുബായിൽ നിക്ഷേപിച്ചത് എന്നതായിരുന്നു  സംശയം . മുതൽമുടക്കിൽ ഉറവിടം അന്വേഷിക്കാൻ അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു
 
സാമ്പത്തിക ഇടപാടുകളും അതിലെ വീഴ്ചകളും തടയാനും വിവരങ്ങൾ പരസ്പരം കൈമാറാനുമുള്ള സഹകരണ കരാറിൽ ഇന്ത്യയും യുഎഇയും 2018ൽ ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ നടത്തിപ്പു കുറെക്കൂടി കാര്യക്ഷമമാക്കാനുള്ള നടപടികൾ കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സ്വീകരിച്ചു. യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025ൽ പത്താം നമ്പർ ഫെഡറൽ ഡിക്രി വഴി കർശനമാക്കി. ഇന്ത്യയിൽനിന്നുള്ള വ്യക്തിയോ സ്ഥാപനമോ യുഎഇയിൽ മുതൽമുടക്കുന്ന പണം നിയമപ്രകാരമുള്ളതല്ലെന്നു സംശയം തോന്നിയാൽ അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അവർക്കു കരാർ പ്രകാരം ഇന്ത്യയുടെ സഹകരണം തേടാം.      

ആദായനികുതി, പൊലീസ് തുടങ്ങി എല്ലാ നിയമസംവിധാനങ്ങളും അതിന്റെ അന്വേഷണത്തിനായി ഉപയോഗിക്കാൻ കരാർ പ്രകാരം ഇന്ത്യ ബാധ്യസ്ഥമാണ്. ഇന്ത്യയുടെ ആവശ്യങ്ങളിൽ യുഎഇ അവിടെയും ഇത്തരം സേവനങ്ങൾ ലഭ്യമാക്കണം. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ രഹസ്യമായിത്തന്നെ മറുരാജ്യത്തിനു കൈമാറുകയും വേണം. ആ രാജ്യത്തു നടത്തിയ മുതൽമുടക്കിന്റെ റിക്കവറിക്കുപോലും ഇതര രാജ്യത്തിനു സാധിക്കുന്ന തരത്തിലുള്ളതാണു കരാർ.

റോയിയുടെ സ്ഥാപനങ്ങളിൽ മാസങ്ങളായി നടക്കുന്ന പരിശോധന യുഎഇ അധികൃതരുടെ ആവശ്യപ്രകാരമാണെന്നാണു സൂചന. യുഎഇയിൽ കോൺഫിഡന്റ് ഗ്രൂപ്പ് നടത്തുന്ന മുതൽമുടക്കുകളിൽ രാഷ്ട്രീയം, സിനിമ തുടങ്ങി മറ്റു മേഖലകളിലുള്ളവരുടെ പണവുമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ അന്വേഷിക്കുന്നുണ്ട്.

ഒരുവർഷം മുൻപ് നിരവധി സെലിബ്രിറ്റികളെ പങ്കെടുപ്പിച്ച് യു എ ഇ യിൽ വിപുലമായ പാർട്ടി സി ജെ റോയ് നടത്തിയിരുന്നു . ഇവരിലൂടെ പലകോടികൾ യു എ എയിലേയ്ക്ക് എത്തി എന്നും പറയുന്നു . ബംഗളൂരു റിയൽഎസ്റ്റേറ്റ് മേഖലയിൽ ഒഴുകുന്നത് ബ്ലാക്ക് മണിയാണ് . ഇതിലൊരുപങ്ക് ഹവാല പണമിടപാടിലൂടെ യു എ എങ്കിൽ എത്തിച്ചതിൽ സി ജെ റായിക്കും പങ്കുണ്ടോ എന്നാണ് അനേഷണം . ഇക്കാര്യത്തിൽ സി റോയിയുടെ പങ്കിനെക്കുറിച്ച് ഏറ്റവും കൂടുതൽ അന്വേഷിച്ചത് യു എ എയിലെ റിയലെസ്റ്ററെ ഭീമന്മാർ തന്നെ .. കോൺഫിഡന്റ് ഗ്രോപ്പിൽ നിന്നൊഴുകുന്ന പണത്തെക്കുറിച്ച് അവർ അധികൃതർക്ക് മുന്നിൽ സംശയം പ്രകടിപ്പിച്ചു . തുടർന്നാണ് യു എ ഇ അധികൃതർ സി ജെ റോയിയെ നോട്ടപ്പുള്ളിയാക്കുന്നത് . ഫെറ നിയമലംഘനം ഉൾപ്പടെ ആദയ  നികുതി വകുപ്പ് തന്നെ പെടുത്തുമോ എന്ന് അദ്ദേഹം സംശയിച്ചു .. അത്തരമൊരു പരാജയത്തേക്കാൾ ഭേദം  മരണമാണെന്ന് സി റോയ് തീരുമാനിച്ചു

സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്. മരണത്തിന് മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന 9 പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. കുറിപ്പ് ലഭിച്ചതിന് പിന്നാലെ ആണോ കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനം കുടുംബം നീട്ടി വെച്ചത് എന്ന് വ്യക്തമല്ല.      

 സി ജെ റോയിയുടെ മൃതദേഹം ഇന്നലെ ബെംഗളൂരുവിൽ സംസ്കരിച്ചു. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ കണ്ടത്.      

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (43 minutes ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (1 hour ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (1 hour ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (1 hour ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (1 hour ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (1 hour ago)

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ  (1 hour ago)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്  (1 hour ago)

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (2 hours ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (2 hours ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (3 hours ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (4 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (4 hours ago)

Malayali Vartha Recommends