പ്രവാസികൾ കണ്ട് ഞെട്ടി ആൾകൂട്ടത്തിനിടയിൽ ഹംദാൻ... അടിമുടി മാറ്റങ്ങൾ FLIGHT TICKET-ൽ ഇന്നും മഴ കാലൻ 'സരയാത്ത്' ദേ

രാജ്യം നേരിടുന്ന അസാധാരണ സാഹചര്യങ്ങളിൽ യുഎഇ സായുധ സേന കാഴ്ചവയ്ക്കുന്ന വീരോചിതമായ പ്രതിരോധത്തെയും പൗരന്മാരും പ്രവാസികളും പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐക്യത്തെയും യുഎഇ മന്ത്രിസഭ അഭിനന്ദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തിയത്.
സായുധ സേനയുടെ പ്രഫഷനലിസവും പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനക്ഷമതയും രാജ്യത്തെ ഏത് വെല്ലുവിളിയെയും നേരിടാൻ പ്രാപ്തമാക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യം കൂടുതൽ കരുത്തോടെ മുന്നേറും. ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുമെന്നും സാധാരണ ജീവിതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക മേഖലയ്ക്കു കരുത്തുപകരാൻ 100 കോടി ദിർഹത്തിന്റെ വമ്പൻ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പദ്ധതി അടുത്ത 3 മുതൽ 6 മാസക്കാലയളവിലാണ് നടപ്പിലാക്കുക.
സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലൂടെ വിവിധ സർക്കാർ ഫീസുകളിൽ ഇളവു നൽകുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലായ ചെറുകിട-ഇടത്തരം സംരംഭകർക്ക് (എസ്എംഇ) പ്രത്യേക പരിഗണന ലഭിക്കും. പുതിയ ബിസിനസ് തുടങ്ങുന്നവർക്കും നിലവിലുള്ളവർക്കും സാമ്പത്തിക ആശ്വാസം നൽകുന്നതാണ് പ്രഖ്യാപനം.
ഏപ്രിൽ ഒന്നു മുതൽ ഘട്ടം ഘട്ടമായാണ് ഈ ആനുകൂല്യങ്ങൾ ബിസിനസ് സ്ഥാപനങ്ങളിലേക്ക് എത്തിത്തുടങ്ങുക. 6 മാസത്തിനുള്ളിൽ പൂർണമായും ഇത് നടപ്പിലാക്കും. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് ഹബ്ബായി ദുബായിയെ നിലനിർത്തുകയാണ് ലക്ഷ്യം. വിപണിയിൽ പണമൊഴുക്ക് വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശതകോടി പാക്കേജിലൂടെ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha


























