അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം.. നടത്തണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ (ആര്‍.ടി.ഐ) പ്രവര്‍ത്തകന്‍ രംഗത്ത്..

'കോക്രോച്ച് ജനതാ പാര്‍ട്ടി' (സി.ജെ.പി) സ്ഥാപകന്‍ അഭിജിത് ദിപ്കെയ്ക്ക് പണി വരുന്നുണ്ട് . അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ (ആര്‍.ടി.ഐ) പ്രവര്‍ത്തകന്‍ രംഗത്ത്. മഹാരാഷ്ട്ര സര്‍വീസില്‍ നിന്ന് വിരമിച്ച ഒരു ജീവനക്കാരന് തന്റെ മകന്റെ വിദേശത്തെ ഉയര്‍ന്ന വിദ്യാഭ്യാസ ചെലവ് എങ്ങനെ താങ്ങാന്‍ കഴിഞ്ഞുവെന്നാണ് ആര്‍.ടി.ഐ പ്രവര്‍ത്തകനായ അമിത് തിവാരി പ്രധാനമായും ചോദ്യം ചെയ്യുന്നത്.
നീറ്റ് പരീക്ഷാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ നടപടികള്‍ നേരിടുന്ന സമരക്കാര്‍ക്ക് നിയമസഹായം നല്‍കുന്നതിനായി മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ലീഗല്‍ ഡിഫന്‍സ് ഫണ്ടില്‍ പരിശോധന ആവശ്യപ്പെട്ടും അമിത് തിവാരി അധികാരികളെ സമീപിച്ചിട്ടുണ്ട്.മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (എം.ഐ.ഡി.സി) ജൂനിയര്‍ എഞ്ചിനീയര്‍ ആയിരുന്ന ഭഗവാന്റാവു ദിപ്കെ, 60,000-65,000 രൂപ മാത്രം
പ്രതിമാസ ശമ്പളം വാങ്ങിച്ച് എങ്ങനെയാണ് മകന്റെ വിദേശ പഠനച്ചെലവുകള്‍ കണ്ടെത്തിയതെന്നാണ് അമിത് തിവാരിയുടെ പ്രധാന ചോദ്യം. പിതാവിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരിന് അമിത് തിവാരി പരാതി നല്‍കിയിട്ടുണ്ട്.കൂടാതെ, സമരക്കാര്‍ക്കായുള്ള കപില്‍ സിബലിന്റെ ഒരു കോടി രൂപയുടെ സംഭാവനയില്‍ 18 ശതമാനം ജി.എസ്.ടി ബാധകമാണോ എന്ന് പരിശോധിക്കണമെന്ന് കാണിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന് (സി.ബി.ഐ.സി) കത്തയച്ചിട്ടുണ്ട്.
കോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അമിത് തിവാരി ആരോപിക്കുന്നു. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷന്‍ 29എ പ്രകാരം ഈ സംഘടന ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിട്ടുണ്ട്.ഏതായാലും കേന്ദ്രം ഒരു നീക്കം നടത്തിയതായി റിപ്പോർട്ടുകള പുറത്തു വന്നിട്ടില്ല .
https://www.facebook.com/Malayalivartha



























