ഗള്‍ഫ് മേഖല വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ ഭീതിയില്‍ പുകയുകയാണ്.. പത്ത് പ്രധാന രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ അമേരിക്ക മുന്നറിയിപ്പ് നൽകി..

നിയന്ത്രണാതീതമായി പടരുന്നതിനിടെ മേഖലയിലെ പത്ത് പ്രധാന രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാനോ, അതിനായി സജ്ജരായിരിക്കാനോ നിര്‍ദേശം നല്‍കി അമേരിക്കന്‍ എംബസികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഏതുനിമിഷവും ആക്രമണം കടുക്കാമെന്നും വിമാന സര്‍വീസുകളും വ്യോമപാതകളും അടഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും കാട്ടിയാണ് യു.എസ് വിദേശകാര്യ മന്ത്രാലയം ഈ അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.യു.എ.ഇ, ഖത്തര്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, ഇസ്രായേല്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍,
ഏറ്റവും ഒടുവിലായി ഈജിപ്ത് എന്നീ പത്ത് രാജ്യങ്ങളിലുള്ള അമേരിക്കക്കാര്‍ക്കാണ് തല്‍ക്കാലം അവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കാനോ അല്ലെങ്കില്‍ ഏതുനിമിഷവും സ്ഥലം വിടാന്‍ സജ്ജരായിരിക്കാനോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സാഹചര്യം പ്രവചനാതീതമായി തുടരുകയാണെന്ന് എംബസി വ്യക്തമാക്കുന്നു.ഇറാനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത ആക്രമണത്തിന് യു.എസ് തയാറെടുക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ക്യാമ്പ് ഡേവിഡില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.
ഈ വാരാന്ത്യത്തോടെ തന്നെ ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചേക്കുമെന്ന സൂചനയും ട്രംപ് നല്‍കി.'ഞങ്ങള്‍ അവരെ വളരെ കഠിനമായി തന്നെ ആക്രമിക്കും. 'ഇനി ഞങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല' എന്ന് അവര്‍ തന്നെ പറയുന്ന ഒരു ഘട്ടം വരും,' എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ക്ക് ജയിക്കണം, അത് മാത്രമാണ് ലക്ഷ്യം' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഉറച്ച മറുപടി.ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വന്‍ ബോംബാക്രമണ പരമ്പരയ്ക്കാണ് യു.എസും ഇസ്രായേലും പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്റെ ഭരണകൂടത്തെയും സൈനിക ശേഷിയെയും പൂര്‍ണ്ണമായി തളര്‍ത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വാഷിങ്ടണിന്റെ നിര്‍ദേശങ്ങള്‍ ഏതുനിമിഷവും നടപ്പിലാക്കാന്‍ പെന്റഗണ്‍ സജ്ജമാണെന്ന് 'വാര്‍ ഡിപ്പാര്‍ട്ട്മെന്റ്' വക്താവ് ഷോണ്‍ പാര്‍നെല്‍ വ്യക്തമാക്കി.സുരക്ഷാ മുന്നറിയിപ്പില്‍ ഇറാന്റെ അപ്രതീക്ഷിത ആക്രമണങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പ്രദേശങ്ങളില്‍ ആക്രമണം നടത്താനും, നേരത്തെ ആക്രമണ പരിധിയില്‍ ഇല്ലാതിരുന്ന ഈജിപ്ത് പോലുള്ള മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനും ഇറാന്‍ തീരുമാനിച്ചതായി യു.എസ് എംബസി ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha
























