ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് ജില്ലയിലെ വടകര വളയം ചുഴലി സ്വദേശി പെരിങ്ങോട്ടുമ്മൽ രൂപേഷ് (47) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സകൾക്കായി കഴിഞ്ഞ ദിവസമാണ് സലാലയിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ കെ എസ് കെ യുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യമുണ്ടായത്. ഭാര്യ: നിഷ, മക്കൾ: നിഹാര, നിഹിത്. അച്ഛൻ: കണാരൻ, അമ്മ: ലീല. സംസ്കാരം വടകരയിലെ വീട്ടുവളപ്പിൽ നടക്കുകയും ചെയ്തു. രൂപേഷിന്റെ വേർപാടിൽ സലാലയിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.
"
https://www.facebook.com/Malayalivartha


























