Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

'സേവ് കരിപ്പൂര്‍' : ഗള്‍ഫില്‍ ശക്തമായ പ്രതിഷേധം

02 DECEMBER 2016 10:52 AM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു. 2015 മെയ് ഒന്നിന് റണ്‍വേ ബലപ്പെടുത്തലിന്റെ പേരില്‍ ് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വലിയ വിമാനങ്ങളുടെ സര്‍വീസ് അകാരണമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എന്നത്തേക്കുമായി ഇല്ലാതാക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നതെന്നാണ് പ്രധാന ആരോപണം. റണ്‍വേ ബലപ്പെടുത്തുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാവുകയും വിമാനകമ്പനികള്‍ സുരക്ഷാ പരിശോധന നടത്തി സര്‍വീസ് നടത്താന്‍ തയാറാവുകയും ചെയ്തിട്ടും ഡല്‍ഹിയില്‍ നിന്ന് അനുകൂല തീരുമാനം വന്നിട്ടില്ല. റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമേ വലിയ വിമാനങ്ങളെ അനുവദിക്കൂ എന്ന വാശിയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. കരിപ്പൂരിനേക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുള്ള ലക്‌നോ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ കരിപ്പൂരില്‍ വിലക്കേര്‍പ്പെടുത്തുന്നത് സ്വകാര്യ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നാണ് ജനങ്ങളുടെ അഭിപ്രയം.

മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ഈ മാസം അഞ്ചിന് നടത്തുന്ന 'സേവ് കരിപ്പൂര്‍' പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി വിദേശ രാജ്യങ്ങളില്‍ നടക്കുന്ന കാമ്പയിനില്‍ വലിയ ജനരോഷമാണ് പ്രകടമാകുന്നത്. ഗള്‍ഫില്‍ മാത്രമല്ല അമേരിക്കയിലും യുറോപ്പിലും വരെ മലബാര്‍ പ്രവാസികളുടെ ആഭിമുഖ്യത്തില്‍ യോഗങ്ങളും ഐക്യദാര്‍ഢ്യ സംഗമങ്ങളും പ്രതിഷേധകൂട്ടായ്മകളും നടക്കുകയാണ്. തുടക്കത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുളളവര്‍ പാര്‍ലമെന്റ് മാര്‍ച്ചിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജനവികാരം മനസിലാക്കി മാര്‍ച്ചിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് മാര്‍ച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. തലേന്ന് ഡിസംബര്‍ നാലിന് ഡല്‍ഹിയില്‍ സേവ് കരിപ്പൂര്‍ ഗ്‌ളോബല്‍ കണ്‍വെന്‍ഷനുമുണ്ട്. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, സൗദിയ തുടങ്ങിയ വിമാനക്കമ്പനികള്‍ 300 ലേറെ പേര്‍ക്ക് കയറാവുന്ന വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ യാത്രാദുരിതത്തിലാണ്. തിരക്കേറിയ സീസണില്‍ ടിക്കറ്റ് ലഭിക്കാതെയും അമിത നിരക്ക് നല്‍കിയും പ്രയാസപ്പെടുകയാണ്. . വലിയ വിമാനങ്ങള്‍ ഇല്ലാതായതോടെ ഹജ്ജ് സര്‍വീസും രണ്ടു വര്‍ഷമായി നെടുമ്പാശ്ശേരിയില്‍ നിന്നാണ് നടത്തുന്നത്.

കരിപ്പൂരിനെ ഇല്ലാതാക്കാന്‍ വേണ്ടിതന്നെയാണ് വലിയ വിമാനങ്ങള്‍ ഇറങ്ങാനാകില്ലെന്ന് പറയുന്നത്. വലിയ വിമാനങ്ങളായ എയര്‍ബസ് 330, ബോയിങ് 787 വിമാനങ്ങള്‍ക്ക് 6,000 അടി റണ്‍വേ മതി. നിലവിലെ റണ്‍വേ 9385 അടിയാണ്. ഇത് 12,000 അടി ആക്കണമെന്നാണ് പറയുന്നത്്. ഇതിന് 485 ഏക്കര്‍ ഭൂമി ഏറ്റെടുക്കണം. അതിനെതിരെ ജനകീയ പ്രക്ഷോഭവും നടക്കുന്ന സാഹചര്യത്തില്‍ റണ്‍വേ നീളംകൂട്ടല്‍ എളുപ്പമല്ലെന്ന് അറിയുന്നവര്‍ തന്നെയാണ് ഇതിനായി വാശിപിടിക്കുന്നത്. റണ്‍വേ നീളംകുട്ടുന്നത് വരെ കാത്തിരിക്കാതെ ഒന്നര വര്‍ഷം മുമ്പത്തെ അവസ്ഥ പുന:സ്ഥാപിക്കണമെന്നാണ് മലബാര്‍ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്. ഇവിടെ നിന്നുള്ള 98 ശതമാനം സര്‍വീസുകളും ഗള്‍ഫിലേക്കാണ്. 26 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം ഇതുവഴി യാത്രചെയ്യുന്നത്. കരിപ്പൂരിനെ ഇല്ലാതാക്കള്‍ ചിലരുടെ ആവശ്യമാണെന്നും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നെടുമ്പാശ്ശേരി, വരാനിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് ലാഭം വര്‍ധിപ്പിക്കാന്‍ അതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നുമാണ് എം.ഡി.എഫ് ആരോപിക്കുന്നത്. വിമാനവരവ് കുറഞ്ഞത് മലബാറിലെ ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളെ ബാധിച്ചിട്ടുണ്ട്. പച്ചക്കറി കയറ്റുമതി നിലച്ചത് വ്യാപാരികള്‍ക്കും നിരവധി കൂടുംബങ്ങള്‍ക്കും തിരിച്ചടിയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന നാലാമത്തെ വിമാനത്താവളമായിരുന്ന കരിപ്പൂരിന്റെ തകര്‍ച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പാര്‍ലമെന്റംഗങ്ങളും കേരള സര്‍ക്കാരും ഇടപെട്ടതോടെ റണ്‍വേ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (16 minutes ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (29 minutes ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (39 minutes ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (52 minutes ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും    (1 hour ago)

വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ കുതിരാൻ വലതു തുരങ്കത്തിൽ (പാലക്കാട് ദിശയിലേക്കുള്ളത്) അറ്റകുറ്റപ്പണി .... ഗതാഗത ക്രമീകരണമേർപ്പെടുത്തി  (2 hours ago)

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ചെന്നൈയിൽ നടത്താനിരുന്ന വമ്പൻ റോഡ് ഷോകൾ റദ്ദാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്....  (3 hours ago)

ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു....  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് നാളെ മുതൽ വാദം കേൾക്കും..  (4 hours ago)

നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...  (4 hours ago)

Malayali Vartha Recommends