ബ്രിട്ടനിലേക്ക് പോകാനാഗ്രഹിക്കുന്ന മലയാളി നഴ്‌സുമാരെ തട്ടിപ്പിൽ വീഴ്‍ത്തി പണം തട്ടാൻ സ്വകാര്യ ഏജൻസികൾ

ലണ്ടൻ; ഇന്ത്യൻ നഴ്സുമാർക്ക് ഇത് സ്വപ്നങ്ങളുടെ വാതായനമാണ്. ബ്രിട്ടനിൽ ഒരു ജോലി എന്ന സ്വപ്നം വീണ്ടും തുറന്നുകിട്ടിയപ്പോൾ ചില സ്വകാര്യ ഏജൻസികൾ കൊള്ളലാഭം മുന്നിൽ കണ്ട് കേരളത്തിലെ നേഴ്‌സുമാരെ കൊള്ളയടിക്കാൻ ഇറങ്ങിത്തിരിച്ചെന്ന് റിപോർട്ടുകൾ. ഇത്തരം സ്വകാര്യ ഏജൻസികൾക്കെതിരേ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ശക്തമായ നിലപാടെടുക്കുന്നു.
റിക്രൂട്ട്മെന്റ് ചുമതലകൾ ഉള്ള എൻഎച്ച്എസ് ട്രസ്റ്റുകൾ നഴ്സുമാർക്ക് നൽകുന്ന സേവന-വേതന വ്യവസ്ഥകൾ കൃത്യമായി വിവരിച്ച്, സൗജന്യമായാണ് റിക്രൂട്ട്മെന്റ് നടത്തേണ്ടത്. ഇങ്ങനെ എത്തിക്കുന്ന ഓരോ നഴ്സുമാർക്കുവേണ്ടിയും ചെലവാകുന്ന തുകയ്ക്കൊപ്പം പ്രതിഫലമായ കമ്മിഷനും ട്രസ്റ്റുകളാണ് ഏജൻസിക്കു നൽകുന്നത്. ഉദ്യോഗാർഥിയിൽനിന്നും ഒരു പൗസപോലും വാങ്ങാൻ പാടില്ലെന്ന കർശന നിർദേശങ്ങളാണ് ഏജൻസികൾക്ക് എൻഎച്ച്എസ് ട്രസ്റ്റുകൾ നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥയിലാണ് റിക്രൂട്ട്മെന്റ് ലൈസൻസ് നൽകുന്നത്.
ആയിരങ്ങളും ലക്ഷങ്ങളുമാണ് ആവശ്യപ്പെടുന്നത്. റജിസ്ട്രേഷൻ ഫീസ്, ഹാൻഡിലിംങ് ഫീസ് എന്നിങ്ങനെ പലപേരുകളിൽ തുടങ്ങിയിരിക്കുന്ന തട്ടിപ്പുകൾ ആയിരങ്ങളും ലക്ഷങ്ങളുമാണ് നഴ്‌സുമാരിൽ നിന്ന് ആവശ്യപ്പെടുന്നത് . ഇത്തരം ആരോപണങ്ങൾ തെളിഞ്ഞാൽ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറയിപ്പും അധികൃതർ നൽകുന്നു.
ഇത്തരത്തിൽ പണം നൽകി ബ്രിട്ടനിലെത്താൻ ശ്രമിച്ചാൽ അവരെ ബ്ലാക്ക്‌ലിസ്റ്റിൽ പെടുത്തുമെന്നും എൻഎച്ച്എസ് അറിയിച്ചു
.
ഇന്ത്യയിൽ ഒരു ലക്ഷം രൂപവരെ ഓരോ ഉദ്യോഗാർഥികളിൽനിന്നും ചില ഏജൻസികൾ വാങ്ങുന്നതായി ആരോപണം ഉയർന്നിട്ടുള്ളതായി ഡെയ്‍ലി മെയിൽ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽനിന്നും ആകെ റിക്രൂട്ട്ചെയ്യാൻ എൻഎച്ച്എസ് ഉദ്ദേശിക്കുന്നത് മൂന്നു വർഷം കൊണ്ട് ആറായിരത്തോളം പേരെയാണ്.
നഴ്സിംങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) ബ്രിട്ടനിലേക്കു വരാൻ വിദേശ നഴ്സുമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ (ഐഇഎൽടിഎസ്) അടുത്തിടെ വരുത്തിയ ഇളവുകളും ഐഇഎൽടിഎസിനു പകരം ഒക്കിപ്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒഇടി) പരീക്ഷ വിജയിച്ചാലും മതിയെന്ന വ്യവസ്ഥയും മറ്റും മുതലെടുത്താണ് സ്വകാര്യ ഏജൻസികൾ തട്ടിപ്പിന് ഇറങ്ങിയത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്കും നഴ്സിംങ് പഠനം ഇംഗ്ലീഷ് ഭാഷയിൽ പൂർത്തിയാക്കുന്നവർക്കും എൻഎംസി ചില ഇളവുകൾ അനുവദിച്ചിരുന്നു.
നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാൻ ഫിലിപ്പൈൻസ്, ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നും യോഗ്യരായ ഇരുപതിനായിരത്തോളം നഴ്സുമാരെ മൂന്നുവർഷംകൊണ്ട് റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ ആറായിരത്തോളം നഴ്സുമാരെയാണ് ഇന്ത്യയിൽനിന്നും ലക്ഷ്യമിടുന്നത്.
കേരളത്തിലെ നഴ്സുമാർക്കെല്ലാം ബ്രിട്ടനിൽ പോകാമെന്ന തരത്തിലുള്ള വ്യാജ പ്രചാരണവും പണപ്പിരിവും ചില ഏജൻസികൾ നടത്തുന്നതിനെതിരെയാണ് അധികാരികൾ നൽകുന്ന ഈ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha

























