ലിയോ ഏബ്രഹാമിന്റെ അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

ടൊറന്റോ: ബ്രാംപ്റ്റണിലുണ്ടായ ലിയോ ഏബ്രഹാമിന്റെ അപകട മരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു.
ടൊയോട്ട ഹൈലാൻഡർ എസ് യൂ വി കാറിൽ രാത്രി 1.23 ന് ഹംബര്‍ സ്റ്റേഷന്‍ റോഡിനും കൊളറെയിന്‍ ഡ്രൈവിനും ഇടയ്ക്കുള്ള മേഫീല്‍ഡ് റോഡിൽ ഒറ്റയ്‌ക്കു യാത്ര ചെയ്‌യുകയായിരുന്ന ലിയോ എബ്രഹാം പെട്ടെന്ന് സെൻട്രൽ ലൈൻ ക്രോസ് ചെയ്യുകയും എതിരെ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇതെങ്ങെനെ സംഭവിച്ചു എന്ന് പോലീസ് വിശദമായി പഠിച്ചുവരുന്നു. കാർ പൂർണ്ണമായും തകർന്നു. ഭീതിതമായ അവസ്ഥയായിരുന്നു അപകടസ്ഥലത്തു. ഡ്രൈവിങ്ങിൽ മികവ് പുലർത്തിയിരുന്ന ലിയോയ്ക് എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് സുഹൃത്തുക്കൾ ആശ്ചര്യപ്പെടുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണം ഉറങ്ങിപ്പോയതാവാമെന്നാണ് പ്രാഥമിക നിഗമനം. ലിയോ മദ്യപിച്ചിരുന്നോ എന്നും പോലീസ് പരിശോധിച്ചു വരുന്നു. അപകടം ഉണ്ടായ ഉടൻ തന്നെ 12 മണിക്കൂർ സമയത്തേക്ക് റോഡ് ബ്ലോക്ക് ചെയ്‌ത് വിശദ പഠനം പോലീസ് നടത്തി.
ഹൈലാൻഡർ റോഡിനു സൈഡിലുള്ള കുഴിയിൽ പൂർണമായും തകർന്ന് ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു. റോഡിൽ വാഹനവശിഷ്ടങ്ങൾ ചിതറി കിടന്നിരുന്നു.



ബ്രാംപ്ടൻ സെന്റ് ജോൺ ബോസ്കൊ എലിമെന്ററി സ്കൂളിലെ പൂർവകാല വിദ്യാർഥികൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്ക്ന്നത് ഒരു മാതൃക അദ്ധ്യാപകനോടുള്ള അനുസ്മരണവും ദുഖവുമാണ്. സ്കൂൾ ഫുടബോൾ കോച്ചായിരുന്ന ലിയോ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക ട്രൈനിംഗ് നൽകി. സ്കൂൾ ബോർഡിന് പ്രിയപ്പെട്ടവൻ.
ബ്രാംപ്റ്റൺ ജോൺ ബോസ്കോ സ്കൂളിലെ 4, 5 ഗ്രേഡ് ക്ലാസുകളിലെ അദ്ധ്യാപകനായിരുന്നു ലിയോ.
https://www.facebook.com/Malayalivartha

























