Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

രാമചന്ദ്രനെ കുടുക്കിയതാര്, പാവപ്പെട്ട രാമചന്ദ്രനെ ജയിലിലാക്കിയതിന് പിന്നില്‍ രണ്ട് പ്രമുഖ പ്രവാസി വ്യാവസായികളെന്ന് റിപ്പോര്‍ട്ടുകള്‍, രാമചന്ദ്രന്റെ ബിസിനസിലെ അമ്പരപ്പിക്കുന്ന വളര്‍ച്ച ചിലര്‍ക്ക് ഇഷ്ടമായില്ല,രാമചന്ദ്രന്റെ ബിസിനസ് പൊളിഞ്ഞ് കാണാന്‍ ചില പ്രമുഖ പ്രവാസി വ്യാവസായികള്‍ ആഗ്രഹിച്ചിരുന്നുവെന്ന് സൂചന

07 DECEMBER 2017 07:37 AM IST
മലയാളി വാര്‍ത്ത

ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായി വന്ന അറ്റ്‌ലസ് ജ്യൂവലറിയുട ഉടമ രാമചന്ദ്രന്റെ ജയില്‍വാസം തുടരുമെന്നാണ് സൂചന.സാധു മനുഷ്യനായ രാമചന്ദ്രനെ ചില പ്രമുഖര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നുവെന്നാണ് സൂചന.രാമചന്ദ്രനെയും കുടുംബത്തെയും കുടുക്കാന്‍ കളിച്ചിതിന് പിന്നില്‍ ചില പ്രമുഖ വ്യാവസായികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രാമചന്ദ്രന്റെ കുടുംബത്തെ രക്ഷിക്കാന്‍ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഒമാനിലുള്ള ഹോസ്പിറ്റലുകള്‍ വില്‍ക്കുകയായിരുന്നു മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ നല്ല രീതിയില്‍ നടക്കുന്നതാണെങ്കിലും ഈ ആശുപത്രകള്‍ വിറ്റുപോകില്ല എന്നാണ് സൂചന. നേരത്തെ ഇത് ബി ആര്‍ ഷെട്ടി ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ മലായാളികളായ രണ്ട് വ്യവസായികളുടെ ഇടപടലിലൂടെ ഈ കച്ചവടം നടന്നില്ലെന്നാണ് സൂചന. ഈ സാഹചര്യമാണ് അനിശ്ചിമായ ജയില്‍ വാസം അറ്റ്‌ലസ് രാമചന്ദ്രന് നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ 1000 കോടിയുടെ കടബാധ്യത വീട്ടാന്‍ മറ്റൊരു രീതിയിലും രാമചന്ദ്രന് കഴിയില്ലെന്നാണ് വിവരം.

കൊച്ചിയിലെ സ്വര്‍ണ്ണ മുതലാളിയാണ് അറ്റ്‌ലസിനെതിരെ നീക്കം നടത്തിയത്. ഇത് വിജയിക്കുകയായിരുന്നു. ഇതോടെയാണ് ഒമാനിലെ കച്ചവടം പൊളിഞ്ഞതെന്നാണ് സൂചന.

റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യമുള്ള മറ്റൊരു മലയാളിയും രാമന്ദ്രനെതിരാണ്. ഇയാളുടെ രാഷ്ട്രീയസാമ്പത്തിക സ്വാധീനവും രാമചന്ദ്രന് വിനയായി മാറുകയാണ്. എന്തുകൊണ്ട് ഓമാനിലെ ആശുപത്രി ഷെട്ടി ഏറ്റെടുത്തില്ലെന്നത് ഇന്നും അജ്ഞാതമായി തുടരുകയാണ്. 

ഇതിന് പിന്നിലെ ചില ഇടപെടലുകള്‍ നടന്നുവെന്നാണ് സൂചന. സ്വര്‍ണ്ണ ബിസിനസ്സില്‍ അറ്റ്‌ലസിനോട് പകയുള്ള വ്യവസായി കൊച്ചിയിലുണ്ട്. അറ്റ്‌ലസ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലേക്ക് കടന്ന സാഹചര്യത്തില്‍ കരുതലോടെ ഇയാള്‍ കരുക്കള്‍ നീക്കി.

ഇതാണ് രാമചന്ദ്രന് വിനയായത്. തൃശൂരുകാരനായ പ്രവാസി വ്യവസായിയും ഇയാള്‍ക്ക് ഉറച്ച പിന്തുണ നല്‍കി. ഇതോടെയാണ് യുഎഇയിലെ ബാങ്കുകള്‍ രാമചന്ദ്രനെ അഴിക്കുള്ളിലാക്കിയത്.

ജനങ്ങളുടെ വിശ്വസ്ത സ്ഥാപനമെന്ന ടാഗ് ലൈനുമായാണ് അറ്റ്‌ലസ് ബിസിനസ്സ് നടത്തിയിരുന്നത്. പാവങ്ങളെ സഹായിക്കുന്ന തരത്തിലെ ഇടപെടല്‍. ഇതിനിടെ മരുമകന്‍ നടത്തിയ ചില ഇടപാടുകളാണ് രാമചന്ദ്രനെ കുടുക്കിയത്. ഇതോടെ രാമചന്ദ്രന്റെ മകള്‍ അഴിക്കുള്ളിലായി. മരുമകനും ജയിലിലാണ്. അതിന് ശേഷം രാമചന്ദ്രനും.

ഇതിന് മുമ്പ് രാമചന്ദ്രന്റെ മകന്‍ യുഎഇയില്‍ നിന്നും അമേരിക്കയിലേക്ക് കൂടുമാറി. പിടിക്കപ്പെടുമെന്ന് അറിഞ്ഞിട്ടും തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന വിശ്വാസം രാമചന്ദ്രനുണ്ടായിരുന്നു. അങ്ങനെയാണ് രാമചന്ദ്രന്‍ ദുബായില്‍ തന്നെ തുടര്‍ന്നത്.

പക്ഷേ പ്രതീക്ഷകള്‍ തെറ്റിച്ച് രാമചന്ദ്രനേയും ജയിലില്‍ അടയ്ക്കുകയായിരുന്നു പൊലീസ്. കടം വീട്ടാനുള്ള സാമ്പത്തിക കരുത്ത് തനിക്കുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞതു പോലും ബാങ്കുകള്‍ മുഖവിലയ്‌ക്കെടുത്തില്ല. 

എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ എസ്ബിറ്റിയിലും ജോലി ചെയ്തിരുന്നു.

പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റില്‍ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 

30 വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളര്‍ന്നുപടര്‍ന്നു. ഇതിനിടെയാണ് സിനിമാ നിര്‍മ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളര്‍ച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  രാമചന്ദ്രന്റെ ഭാര്യ ഇന്ദു രാമചന്ദ്രന്റെ അവസ്ഥയും ഇപ്പോള്‍ ദയനീയമാണ്. അവരെ സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (6 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (9 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (10 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (11 hours ago)

Malayali Vartha Recommends