മയക്കുമരുന്ന് കൈവശം വച്ചത് പോരാഞ്ഞിട്ട് വാട്സ്ആപ് വഴി വില്‍പനയും; പ്രവാസിക്ക് ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു ; ശിക്ഷ കാലാവധി കഴിഞ്ഞ് പ്രതിയെ നാടുകടത്തും

മയക്കുമരുന്ന് കൈവശം വച്ചത് പോരാഞ്ഞിട്ട് വാട്സ്ആപ് വഴി വില്‍പനയും. പ്രവാസി യുവാവിന് ഒടുവിൽ കിട്ടിയ ശിക്ഷ ഇങ്ങനെ. പ്രവാസിക്ക് ദോഹ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷക്ക് പുറമെ, രണ്ടു ലക്ഷം റിയാല്‍ പിഴ അടക്കാനും ശിക്ഷ കാലാവധി കഴിഞ്ഞ് പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിടുകയും ചെയ്തു . 32 പാക്കറ്റ് ഹഷീഷും നാഡീവേദനക്ക് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന 70 ഗുളികകളുമാണ് പ്രതിയില്‍നിന്നും സുരക്ഷ വകുപ്പ് കണ്ടെത്തിയത്. അപകടകരമായ സൈക്കോആക്ടിവ് വിഭാഗത്തില്‍പെടുന്നവയാണ് പ്രതിയില്‍നിന്ന് കണ്ടെടുത്ത ഗുളികകളെന്ന് സുരക്ഷാ വകുപ്പ് അറിയിച്ചു . രാജ്യത്തിന് പുറത്തുള്ള വ്യക്തിയുമായി വാട്സ്ആപ് വഴി ബന്ധപ്പെട്ട പ്രതി മയക്കുമരുന്ന് ഒളിപ്പിച്ച സ്ഥലം ഡീലറുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ ഉപയോഗിച്ച് കണ്ടെത്തുകയും നിരോധി വസ്തു എടുത്ത് വാട്സ്ആപ് വഴി തന്നെ വില്‍പന നടത്തുകയും ചെയ്തു വരികയായിരുന്നു.
നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നതിനും വില്‍ക്കുന്നതിനുമെതിരെ അധികൃതര്‍ പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നുണ്ട് .രാജ്യത്തേക്ക് കടത്തി വിതരണത്തിന് ശ്രമിച്ച വന്‍മയക്കുമരുന്ന് ശേഖരം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് ഈയടുത്ത് പിടികൂടി . മയക്കുമരുന്നുകടത്താന്‍ ശ്രമിച്ച അഞ്ച് ഏഷ്യക്കാരെ പിടികൂടി . നൂറു കിലോവരുന്ന ഹഷീഷ് ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തു . രാജ്യത്തേക്ക് മയക്കുമുരുന്നു കടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് പ്രത്യേകസംഘം രൂപവത്കരിച്ചു . തുടര്‍ന്ന് സംശയിക്കുന്നവരെ അധികൃതര്‍ നിരീക്ഷിച്ചു. പരിശോധനയില്‍ മയക്കുമരുന്ന് ഒളിപ്പിച്ച കേന്ദ്രം കണ്ടെത്തി . മാര്‍ബിളുകള്‍ സംഭരിച്ച കണ്ടെയ്നറുകള്‍ക്കുള്ളിലാണ് മയക്കുമുരുന്ന് ഒളിപ്പിച്ചുവെച്ചത്. അധികൃതര്‍ പരിശോധനക്കെത്തുമ്പോ ള്‍ സംഘം മാര്‍ബിള്‍ മുറിച്ച് മയക്കുമരുന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. 192 പാക്കറ്റുകളിലായാണ് ഹഷീഷ് ഉണ്ടായിരുന്നത്. രാജ്യത്തെ വിവിധയിടങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത് .
https://www.facebook.com/Malayalivartha

























