പ്രതീക്ഷിച്ച പോലെയല്ല...പ്രവാസികളുടെ കീശ കീറും, പൊള്ളുന്ന നിരക്കിൽ വിമാന ടിക്കറ്റ്, നിരക്ക് കുറയ്ക്കുമെന്ന എയർലൈനുകളുടെ സൂചന വെറും പൊള്ളയായ വാഗ്ദാനം, ഇന്ത്യ- യുഎഇ വിമാന ടിക്കറ്റ് നിരക്കിൽ രണ്ടിരട്ടിയിലേറെ വർധന

രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിക്കുന്നതോടെ നിരക്കു കുറയുമെന്ന് പ്രതീക്ഷിച്ച പ്രവാസികളെ നിരാശരാക്കുന്നതാണ് ഇപ്പോൾ എയർലൈനുകൾ സ്വീകരിക്കുന്ന നടപടി. കോവിഡ് ഭീതിയിൽ യാത്ര ചെയ്യാൻ മടിച്ചിരിക്കുന്നവരെ ആകർഷിക്കാൻ നിരക്ക് കുറയ്ക്കുമെന്ന സൂചന എയർലൈനുകൾ നൽകിയിരുന്നെങ്കിലും അതെല്ലാം വെറും പൊള്ളയായ വാഗ്ധാനങ്ങൾ മാത്രമായിരുന്നു എന്നതാണ് നിരക്കുകൾ പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയുക.
ബുക്കിങ് കൂടിയതോടെ നിരക്ക് കൂട്ടുകയായിരിക്കുകയാണ്. മഹാമാരിക്ക് ശേഷം എയർലൈൻ കമ്പനികൾ തിരിച്ചെത്തുമ്പോൾ നിരക്കുകളിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. നീണ്ട പെരുന്നാൾ അവധി കഴിഞ്ഞു യുഎഇയിലേക്കു മടങ്ങുന്നവരുടെ തിരക്ക് കൂടിയതോടെ നിരക്കും കൂട്ടി എയർലൈനുകൾ. ഇന്ത്യയിൽ നിന്നു യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ രണ്ടിരട്ടിയിലേറെ വർധന.
നേരിട്ടുള്ള വിമാനങ്ങളിലാകട്ടെ സീറ്റുമില്ല. മണിക്കൂറുകളെടുത്തു മറ്റു രാജ്യങ്ങൾ വഴി പോകുന്ന കണക്ഷൻ വിമാനങ്ങളിലും പൊള്ളുന്ന നിരക്കാണ് ഈടാക്കുന്നത്.ഈ വേനൽക്കാലത്ത് ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള വിമാന ടിക്കറ്റുകൾ കീശ കാലിയാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിലവിൽ ചില എയർലൈനുകൾ കൊവിഡിന് മുമ്പുള്ളതിനെക്കാൾ 30 ശതമാനം വരെ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടക്കുന്നുണ്ട്. യുഎഇയിൽ നിന്ന് നേരിട്ട് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 2019 നെ അപേക്ഷിച്ച് 22 ശതമാനം വരെ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദുബായ് - മുംബൈ എമിറേറ്റ്‌സ് ടിക്കറ്റുകൾക്ക് ജൂൺ മുതൽ 1455 ദിർഹമാവും. ദുബായിൽ നിന്നും മനില, ഫിലിപ്പീൻസ്, ലണ്ടൻ എന്നിവിടങ്ങളിലേക്കുള്ള നിരക്കുകളും നിലവിൽ കൂടിയിട്ടുണ്ട്. ഇത്തിഹാദ് എയർവൈസ് മനിലയിലേക്ക് 2150 ദിർഹമാണ് ഈടാക്കിയിരുന്നത്. 4000 ദിർഹം വരെ ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു.മഹാമാരിക്ക് ശേഷം യാത്രക്കാരുടെയെണ്ണം കൂടിയതും ജെറ്റ് ഇന്ധന വില വർദ്ധിച്ചതും ഇന്ധന ലഭ്യതയും-വിതരണവും എയർലൈൻനുകൾ ടിക്കറ്റിന്റെ വിതരണവും വിലയും ഉയർത്തുന്നതിന് കാരണമായി.
ജൂലായ് - ആഗസ്റ്റ് വരെ നിരക്കുകൾ ഇതുപോലെ തുടരുമെന്നാണ് വിലയിരുത്തലുകൾ. ഈ സാഹചര്യത്തിൽ വേനൽക്കാല യാത്രകളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് യാത്രക്കാർക്ക് ലാഭമെന്ന് വീഗോ, സിഇഒ റോസ് വിച്ച് അഭിപ്രായപ്പെട്ടു. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസുകൾ പൂർണമായും പുനരാരംഭിക്കാത്തതാണു ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യാ - യുഎഇ സെക്ടറിൽ വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതിന് ആനുപാതികമായി സർവീസ് ആരംഭിക്കണമെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























