സൗദിയിൽ ശക്തമായ കാറ്റ്...! ചരിത്ര പ്രസിദ്ധമായ സഹൂദ് കൊട്ടാരം ഭാഗികമായി തകര്‍ന്നു,റിയാദിൽ ശക്തമായ മണല്‍കാറ്റ് പ്രവാസികളടക്കമുള്ള നിര്‍മ്മാണ തൊഴിലാളികളെ പ്രതിസന്ധിയിലാക്കി...!
സൗദിയിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ ഭാഗികമായി തകർന്ന കൊട്ടാരം ഉടന്‍ നവീകരിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷന്‍ അറിയിച്ചു. സൗദി അല്‍അഹ്‌സയിലെ മുബാറസ് പട്ടണത്തിലുള്ള ചരിത്ര പ്രസിദ്ധമായ സഹൂദ് കൊട്ടാരമാണ് ഞായറാഴ്ച്ചയാണ് അപ്രതീക്ഷിതമായുണ്ടായ ശക്തമായ കാറ്റിൽ ഭാഗികമായി തകര്‍ന്നു വീണത്.
കോട്ടയുടെ പടിഞ്ഞാറന്‍ ഗോപുരത്തിന്റെ ഒരു വശമാണ് തകര്‍ന്നത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോയില്ല. തകര്‍ന്ന ഭാഗമുള്‍പ്പടെ കൊട്ടാരം ഉടന്‍ നവീകരിക്കുമെന്ന് സൗദി ഹെരിറ്റേജ് കമ്മീഷന്‍ അറിയിച്ചു. അല്‍അഹ്‌സയുടെ സമ്പന്നമായ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു സ്മാരകങ്ങളിലൊന്നാണ് സഹൂദ് കൊട്ടാരം.
ഏഴാം നൂറ്റാണ്ടില്‍ ബനീ ഖാലിദ് ഗോത്രത്തിലെ രാജകുമാരന്മാര്‍ മുബാറസിന്റ വടക്ക് ദേശത്തെ സംരക്ഷിക്കുന്നതിനായി നിര്‍മ്മിച്ചതാണിത്.ഗവണറേറ്റിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും നവീകരണ പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും നിലവിലുള്ള പ്രോജക്ടിന്റെ ഭാഗമായി അതിനെ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കമ്മീഷന്‍ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങളും സാസ്‌കാരിക പൈതൃക സ്ഥലങ്ങളും അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലതാമസം കൂടാതെ കൊട്ടാരം നിര്‍മ്മിക്കാനാകും.
അതേസമയം സൗദി അറേബ്യയുടെ തലസ്ഥാനത്തെയും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും ചൊവ്വാഴ്ച ശക്തമായ മണൽക്കാറ്റാണുണ്ടായത്.സൗദി തലസ്ഥാന നഗരിയായ റിയാദിലും കിഴക്ക് ഭാഗത്തും പൊടി നിറഞ്ഞ കാറ്റ് വീശുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു.
കാറ്റ് ദുരകാഴ്ച കുറയ്ക്കുമെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിരുന്നു. മണല്‍കാറ്റ് ദൂരകാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡ് ഗതാഗതം മന്ദഗതിയിലാക്കുകയും ചെയ്തു.എന്നാല്‍ വിമാന സര്‍വീസുകളെ ബാധിച്ചില്ല.കുറഞ്ഞ ദൃശ്യപരത കാരണം റിയാദിലെ ഹൈവേകളിലെ ഇലക്ട്രോണിക് അടയാളങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് വേഗത കുറയ്ക്കാന്‍ മുന്നറിയിപ്പ് നല്‍കി
സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് പുണ്യനഗരങ്ങളായ മക്കയുടെയും മദീനയുടെയും പടിഞ്ഞാറ് ഭാഗത്തും പൊടി നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്. സെന്‍ട്രല്‍ റിയാദില്‍, മണല്‍ പാളികള്‍കൊണ്ട് കാറുകളും കെട്ടിടങ്ങളും താമസ കേന്ദ്രങ്ങള്‍ ആവരണം ചെയ്യാതിരിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. 'പൊടിപടലങ്ങള്‍ കാരണം പുറത്ത് ജോലി ചെയ്യുന്ന പ്രവാസികളടക്കമുള്ള നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി.
https://www.facebook.com/Malayalivartha