കടത്തിന്റെ മേൽ കടം...! എല്ലാം കൂടെ താങ്ങാതായപ്പോൾ സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്നു, പ്രവാസിക്ക് കച്ചിത്തുമ്പായി എത്തിയത് സുഹൃത്ത് വഴി എടുത്ത ബിഗ് ടിക്കറ്റ്, കോടികളുടെ ഭാഗ്യമെത്തിയപ്പോഴും സുഹൃത്തിനെ കൈവിടാതെ ചേർത്തുപിടിച്ചു...
നിരവധി പ്രവാസികളുടെ ജീവിതം ബിഗ് ടിക്കറ്റ് മാറ്റി മറിച്ച വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. സുഹൃത്തുകൾ ചേർന്നും, ബന്ധുക്കൾ ചേർന്നും അങ്ങനെ ഒരുമിച്ചാകും മിക്കവരും ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കാറ്. പ്രതിസന്ധിഘട്ടത്തിൽ ദൈവത്തിന്റെ സമ്മനം പോലെ ചിലർ നറുക്കെടുപ്പിൽ വിജയികളാകാറുണ്ട്.
ഇപ്പോൾ അത്തരത്തിൽ കടക്കെണിയിലായി സ്ട്രോക്ക് ബാധിച്ച് കിടന്ന സഫീറിനെ കൂടിയാണ് ബിഗ് ടിക്കറ്റ് വലിയൊരു ആശ്വാസമായി എത്തിയത്. പരിചയക്കാരനായ ബിനുവിന്റെ പേരിൽ ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് 10,000 രൂപ നൽകിയത് സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന സഫീറാണ്. നറുക്കെടുപ്പിൽ 5 ലക്ഷം ദിർഹത്തിന്റെ അതായത് 1.05 കോടിയിലേറെ രൂപ
സമ്മാനം ഇക്കുറി ആ ടിക്കറ്റിന് ലഭിച്ചു.
ബിനുവിന്റെ മകൾ ബിയോണയുടെ പേരിൽ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം എത്തിയത്.ഒരുവഴിയടയുമ്പോൾ മറ്റൊന്നു തുറക്കുമെന്നതിന്റെ തെളിവാണിതെന്നുവേണം സഫീറിന്റെ കാര്യത്തിൽ പറയുവാൻ.
അതുകൊണ്ടുതന്നെ ഒരു കോടിയുടെ സമ്മാനം സഫീറിന് തന്നെയെന്ന് ബിനു വ്യക്തമാക്കി. ആവശ്യമുള്ള തുക ചോദിച്ചോളൂ എന്ന് ബിനു പറഞ്ഞിട്ടും പക്ഷേ കടത്തിന്റെമേൽ കടവുമായി സ്ട്രോക്ക് ബാധിച്ച് ജീവിതം തള്ളിനീക്കുമ്പോഴും സഫീർ അതിന് തയ്യാറായില്ല. ഒടുവിൽ സമ്മാനത്തുക കൊണ്ടു തുടങ്ങാനിരിക്കുന്ന പച്ചക്കറി വ്യാപാരത്തിൽ ബിനുവിനെ പങ്കാളിയാക്കി കൂട്ടുകാരമായി സഫീറിനെ ചേർത്തുപിടിച്ചു.
മലപ്പുറം തിരൂർ സ്വദേശി സഫീറിന് കിട്ടിയ കച്ചിത്തുരുമ്പാണ് ബിഗ്ടിക്കറ്റ് സമ്മാനം. മുസഫ ഷാബിയയിൽ പച്ചക്കറി മൊത്ത ബിസിനസ് നടത്തുകയായിരുന്നു. 3കോടിയോളം രൂപ കുടിശികയാക്കി കണ്ണൂർ സ്വദേശികളായ വ്യാപാരികൾ മുങ്ങിയതോടെ കച്ചവടം പൊട്ടി.ഈ ആഘാതത്തിൽ രക്തസമ്മർദം കൂടി പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ച് ശരീരം തളർന്നു.
അദ്ദേഹത്തിന്റെ ഭാര്യയും 2 മക്കളും നാട്ടിലാണ്. പതിയെ നടക്കാറായപ്പോൾ ബാർബർ ഷോപ്പിൽ വച്ച് 6 മാസം മുൻപാണു വയനാട് മുട്ടിൽ സ്വദേശി ബിനു പാലക്കുന്നേൽ ഏലിയാസിനെ പരിചയപ്പെട്ടത്.ടിക്കറ്റെടുക്കാൻ സഫീറിനെ സഹായിക്കുക മാത്രമാണ് ഞാൻ ചെയ്തത്. വയ്യാത്തയാളുടെ ആവശ്യം നിറവേറ്റുകയെന്നേ കരുതിയുള്ളൂ. സമ്മാനം അദ്ദേഹത്തിന്റേതാണെന്നും ബിനു പറഞ്ഞു .ബിനുവിന്റെ ഭാര്യ അബുദാബിയിൽ നഴ്സ്. 2 മക്കളുണ്ട്.
https://www.facebook.com/Malayalivartha