സൗദിയിൽ പ്രവാസികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധം, മെയ് 26 മുതല്‍ മക്കയിലേക്കുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റുകളുള്ള പ്രവാസികള്‍ക്ക് മാത്രം മക്ക നഗരത്തിലേക്ക് പ്രവേശനം, കൃത്യമായ പെര്‍മിറ്റുകള്‍, രേഖകള്‍ ഇല്ലാതെ വരുന്ന പ്രവാസികളെ കവാടങ്ങളില്‍ വെച്ച് തിരിച്ചയക്കും...!

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി ഒരുക്കം പുരോഗമിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് തീർത്ഥാടകർക്കായി സൗദി സജ്ജീകരിച്ചിരിക്കുന്നത്. ആഭ്യന്തര വിദേശ ഹാജിമാരടക്കം ഈ വര്‍ഷം പത്ത് ലക്ഷം പേര്‍ വിശുദ്ധ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കുമെന്ന് സൗദി ഹജജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്ക, മദീന എന്നീ പുണ്യ നഗരങ്ങളില്‍ സൗകര്യങ്ങളൊരുക്കുന്നത് അവസാനഘട്ടത്തിലെത്തിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ പി അബ്ദുള്ളക്കുട്ടി അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്താനായി സൗദിയിലെത്തിയ അദ്ദേഹം ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.
അത് മാത്രമല്ല പ്രവാസികള്‍ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെര്‍മിറ്റ് നിര്‍ബന്ധമാണ്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്ററുകളില്‍ നിന്ന് ഇത്തരം പെര്‍മിറ്റുകള്‍ ലഭ്യമാണ്. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് നിയന്ത്രണമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സമി അല്‍ ഷുവൈരേഖ് അറിയിച്ചു.
മെയ് 26 മുതല്‍ മക്കയിലേക്കുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റുകള്‍ ലഭിച്ചിട്ടുള്ള പ്രവാസികള്‍ക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക. കൃത്യമായ പെര്‍മിറ്റുകള്‍, രേഖകള്‍ എന്നിവ ഇല്ലാത്ത പ്രവാസികളെയും, വാഹനങ്ങളും മക്കയുടെ കവാടങ്ങളില്‍ വെച്ച് തിരിച്ചയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മക്കയില്‍ നിന്ന് ലഭിച്ചിട്ടുള്ള ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ്ജ് പെര്‍മിറ്റ്, മക്കയിലെ പുണ്യ സ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നതിനുള്ള അധികൃതരില്‍ നിന്നുള്ള എന്‍ട്രി പെര്‍മിറ്റ് എന്നീ രേഖകളുള്ള പ്രവാസികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.ഹജ്ജ് കര്‍മങ്ങള്‍ക്കായി പോകാൻ തയ്യാറായി ഇരിക്കുന്ന പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അതേസമയം, നേരത്തെ ഹജ്ജ് നിർവഹിച്ചവരാകാതിരിക്കുക, 65 വയസ്സിൽ കുറഞ്ഞവരായിരിക്കുക, അംഗീകാരമുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസടക്കം പൂർത്തീകരിച്ചിരിക്കുക, സൗദിയിൽ എത്തുന്നതിന് 72 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കുക എന്നീ നിർദേശമാണുള്ളത്. ഈ മാനദണ്ഡം പാലിക്കുകയും ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയും ഇസ്ലാമിക-വഖഫ് കാര്യാലയ വകുപ്പുമാണ് ഹജ്ജ് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. സൗദി മാനദണ്ഡം അടിസ്ഥാനമാക്കിയാണ് നിർദേശം.ഓരോ രാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് തീര്‍ഥാടകര്‍ക്ക് ഹജജിന് അനുമതി.
ഈ വർഷത്തെ ഹജ്ജിന് കൂടുതൽ പേരും സൗദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകരാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് വിദേശ തീർഥാടകർക്ക് വലിയ വിഹിതം അനുവദിച്ചത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള മാനദണ്ഡമാണ് സൗദി മന്ത്രാലയം തയാറാക്കിയത്.
https://www.facebook.com/Malayalivartha


























